IndiaKeralaLatest

തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച്‌ കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയെ കണ്ടുകിട്ടിയില്ല

“Manju”

സിന്ധുമോള്‍ ആര്‍

തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച്‌ കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയ രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാന്‍ പിന്നാലെ ചാടിയ എസ്‌ഐയെയും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ ടൈല്‍സ് തൊഴിലാളി കുഡ്‍ലു കാളിയങ്കാട് സ്വദേശി കെ. മഹേഷ്(29)നെയാണ് പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട് കസബ മത്സ്യബന്ധന തുറമുഖം പുലിമുട്ടിനു സമീപത്തേക്ക് കൊണ്ടുവന്നത്.

ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പുലിമുട്ടിന്റെ കല്ലുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു എന്നായിരുന്നു മഹേഷിന്റെ മൊഴി. ഇതു കണ്ടെടുക്കാനാണ് പ്രതിയെയുംകൊണ്ട് പൊലീസ് എത്തിയത്. ഫോണ്‍ എടുക്കാനെന്ന വ്യാജേന നീങ്ങിയ മഹേഷ് പുലിമുട്ടില്‍ നിന്നു പെട്ടെന്നു പൊലീസുദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തു ചാടി. പുലിമുട്ടില്‍ നിന്നു നാലു മീറ്റര്‍ അകലെ മഹേഷ് പൊങ്ങിയത് കണ്ടതായി പറയുന്നു. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്. പിന്നീട് കാണാനായില്ല.

Related Articles

Back to top button