KeralaLatest

കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍

“Manju”

ശ്രീജ.എസ്

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊറോണ ബാധിക്കുകയും ഡിപ്പോകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു. ഡ്യൂട്ടി കിട്ടാതായതോടെ എംപാനല്‍ ജീവനക്കാരുടെ ജീവിതവും ബുദ്ധിമുട്ടിലായി .

ആകെയുള്ള 93 ഡിപ്പോയില്‍ 25 എണ്ണം അടച്ചു. ഇതില്‍ ഇരുപതും തിരുവനന്തപുരത്ത്. നാലായിരത്തോളം ബസുകളുള്ള കെഎസ്‌ആര്‍ടിസിയില്‍ തിങ്കളാഴ്ച ഓടിയത് വെറും 962 എണ്ണം മാത്രം. ആറുകോടി വരുമാനത്തിന്റ സ്ഥാനത്ത് നാല്‍പത്തിയെട്ട് ലക്ഷം രൂപ. അത്രയും രൂപയും ഡീസലടിച്ച പമ്പുകള്‍ക്ക് കൈമാറേണ്ടിവരും. ഒരു കിലോമീറ്ററില്‍ കിട്ടിയത് 21 രൂപ. ചൊവ്വാഴ്ചയിത് 19 രൂപയായി കുറഞ്ഞു.

വരുമാനമില്ലെങ്കിലും സര്‍ക്കാര്‍ സഹായം കൃത്യമായി കിട്ടുന്നതിനാല്‍ സ്ഥിര ജീവനക്കാരുടെ ശമ്പളത്തിന് തടസമുണ്ടാകില്ല. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ കഷ്ടത്തിലായി. ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ ശമ്പളവും കൊടുക്കാനായിരുന്നു നിര്‍ദേശമെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന ഡ്യൂട്ടിക്ക് ശമ്പളം കൊടുത്താല്‍ മതിയെന്നാണ് തീരുമാനം. ഷെഡ്യൂളുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതോടെ ഇവര്‍ക്ക് ജോലിയേ ഇല്ലാതായി.

Related Articles

Back to top button