വിതുരയിൽ വന വിഭവം ശേഖരിക്കാൻ പോയ ഗൃഹനാഥൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു
കൃഷ്ണകുമാർ – സി
വന വിഭവം ശേഖരിക്കാൻ പോയ ആദിവാസിയായ ഗൃഹനാഥൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. വിതുര, മണലി, അല്ലതാര മുരുക്കുംകാല കുന്നുംപുറത്തു വീട്ടിൽ മാധവൻകാണി(80)ആണ് മരിച്ചത്.
ഇന്നലെ
രാവിലെ 10 മണിയോടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ പെണ്ണങ്കപ്പാറ വനമേഖലയിൽ ചക്കരശേഖരിക്കുവാനായി പോയ മാധവൻകാണി ഉച്ചയായിട്ടും മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് മണിയോടെ പെണ്ണങ്കപ്പാറക്ക് സമീപമാണ് മൃതദേഹം കണ്ടത്. കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച കിടക്കുന്നതാണ് കണ്ടത്.
ഈ മേഖലയിൽ കാട്ടുപോത്തുകളുട ശല്യം രൂക്ഷമാണെന്ന് ആദിവാസികൾ പറയുന്നു. വിതുര സി. ഐ. എസ്. ശ്രീജിത്തും, എസ്. ഐ. വി. എൽ. സുധീഷും സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വത്സലയാണ് മാധവൻകാണിയുടെ ഭാര്യ.
മക്കൾ. ബിനു, മഞ്ജു.
മരുമക്കൾ. ശാലിനി, ബൈജു.