തിരുവനന്തപുരം:കടലാക്രമണത്തെ തുടർന്ന് തകർന്ന ശംഖുമുഖം റോഡ് മന്ത്രി ജി സുധാകരൻ സന്ദർശിച്ചു.
ശംഖുമുഖം റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം എം എൽ എ വി. എസ് ശിവകുമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ശംഖുമുഖം റോഡ് സംരക്ഷിക്കുന്നതിന് അടിയന്തര നടപടിയ്ക്കായി മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസിൻ്റെ സഹായം തേടണമെന്ന ശിവകുമാറിന്റെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ശാശ്വത പരിഹാരത്തിനായി സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് സംരക്ഷണ ഭിത്തിയും, റോഡ് നിർമ്മാണവും പൊതുമരാമത്ത് വകുപ്പ് ആരംഭിക്കന്നതിനോടൊപ്പം ആദ്യഘട്ടമെന്ന നിലയിൽ റോഡിനെ താൽക്കാലിമായി സംരക്ഷിച്ചുനിർത്തുന്നതിനുള്ള അടിയന്തര നടപടിയാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമീപ പ്രദേശത്തെ നിരവധി വീടുകളും കടകളും സംരക്ഷിക്കുന്നതിനും ഈ നടപടി അനിവാര്യമാണെന്നും ഇക്കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകിയിട്ടാണ് മന്ത്രി മടങ്ങിയത്.