IndiaKeralaLatestThiruvananthapuram

‘അസാധ്യമായി ഒന്നുമില്ല’ എന്ന് തെളിയിച്ച് മകന്‍, വീട് വിറ്റും പഠനത്തിന് സൌകര്യമൊരുക്കി അച്ഛന്‍, വാടക വീട്ടിലേക്കെത്തിയ സിവില്‍ സര്‍വീസ് ഒന്നാം റാങ്കിന്റെ കഥ ഇങ്ങനെ…

“Manju”

അസാധ്യമായി ഒന്നുമില്ലഎന്ന് തെളിയിച്ച് മകന്‍, വീട് വിറ്റും പഠനത്തിന് സൌകര്യമൊരുക്കി അച്ഛന്‍, വാടക വീട്ടിലേക്കെത്തിയ സിവില്‍ സര്‍വീസ ഒന്നാം റാങ്കിന്റെ കഥ ഇങ്ങനെ...

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: ‘അസാധ്യമായിട്ട് ഒന്നുമില്ലഎന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ പ്രദീപ് സിങ്ങിന്റെ ഊജ്ജ്വല വിജയം. കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞ ജീവിതത്തിനിടെയാണ് മധ്യപ്രദേശില്‍ നിന്നുളള ഈ 24കാരന്‍ സ്വപ്‌നം സാക്ഷാത്കരിച്ചത്.

ഏറ്റവും ചെറിയ പ്രായത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമത് എത്തുന്നവരുടെ കൂട്ടത്തിലാണ് ഇന്‍ഡോര്‍ സ്വദേശിയായ പ്രദീപ് സിങ്ങും ഇടംപിടിച്ചത്. സാധാരണക്കാരനായ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മകന്‍. മകന്റെ കഴിവിലുളള വിശ്വാസം മുന്‍നിര്‍ത്തി സ്വന്തം വീട് വില്‍ക്കാനുളള തീരുമാനത്തിന് ‍ ഒരു പുനരാലോചന പോലുംനടത്താതെയാണ് അച്ഛന്‍ പിന്തുണ നല്‍കിയത്. നിലവില്‍ വാടക വീട്ടിലാണ് ബിഹാറിലെ ഗോപാല്‍ ഗഞ്ച് സ്വദേശിയായ മനോജ് സിങ്ങും കുടുംബവും കഴിയുന്നത്.

1996ലാണ് പ്രദീപ് സിങ്ങ് ജനിച്ചത്. ബികോമില്‍ ബിരുദം എടുത്ത പ്രദീപ് സിങ്ങിന് ചെറുപ്പകാലം മുതല്‍ തന്നെ ഐഎഎസ് എന്നത് ഒരു സ്വപ്‌നമായിരുന്നു. കുട്ടിക്കാലത്ത് ഐഎഎസ് എന്താണ് എന്ന് പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് പറയുന്നു പ്രദീപ്.. മാതാപിതാക്കളില്‍ നിന്ന് കേട്ടറിഞ്ഞ വിവിധ പരീക്ഷകളില്‍ വിജയം കൈവരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കഥകളാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസില്‍ പൂവിടാന്‍ ഇടയാക്കിയത്.

സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിയില്‍ താമസിച്ചാണ് പ്രദീപ് സിങ്ങ് പഠിച്ചത്. പഠനത്തിനും താമസത്തിനുമുളള ചെലവിന് സ്വന്തം വീട് വില്‍ക്കാന്‍ അച്ഛനായ മനോജ് സിങ്ങിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മകന്റെ കഴിവില്‍ അത്രയ്ക്ക് വിശ്വാസമായിരുന്നു മനോജ് സിങ്ങിന്. തുടര്‍ന്ന് കുടുംബസമ്മേതം വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് മകനെക്കുറിച്ചുളള സന്തോഷ വാര്‍ത്ത വന്നത്.

നിലവില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ്ങ് വെളുപ്പിന് എഴുന്നേറ്റാണ് പഠനം ആരംഭിക്കുന്നത്. കോച്ചിങ്ങിനെക്കാള്‍ അധ്വാനത്തിനാണ് പ്രദീപ് സിങ്ങ് വില കല്‍പ്പിക്കുന്നത്. തന്റെ നേട്ടത്തിന്റെ 90 ശതമാനവും അധ്വാനത്തിനാണ് യുവാവ് നീക്കിവെയ്ക്കുന്നത്.

Related Articles

Back to top button