IndiaKeralaLatestThiruvananthapuram

ഓണ്‍ലൈന്‍ വഴി വൈനും പാലും ഓര്‍ഡര്‍ ചെയ്‌ത യുവതികള്‍ക്ക് നഷ്ടമായത് വന്‍ തുക

“Manju”

സിന്ധുമോള്‍ ആര്‍

ബെംഗളൂരു : ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവതികള്‍ക്ക് നഷ്ട്ടമായത് 1.38 ലക്ഷം രൂപ. വൈറ്റ് ഫീല്‍ഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂര്‍ സ്വദേശിനിക്ക് 98,000 രൂപയുമാണ് നഷ്ടമായത്. വൈറ്റ് ഫീല്‍ഡ് സ്വദേശിനി ഓണ്‍ലൈനില്‍ വൈന്‍ ഓര്‍ഡര്‍ ചെയ്തതിലൂടെയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈനില്‍ കണ്ട വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച്‌ ഇവര്‍ മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ സ്വീകരിച്ചയാള്‍ പണം മുന്‍കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യു.ആര്‍. കോഡ് യുവതിയുടെ മൊബൈലിലേക്ക് അയച്ചു.

ഇതു സ്കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നായിരന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്യു.ആര്‍. കോഡ് സ്കാന്‍ചെയ്ത് അര മണിക്കൂറിനുള്ളില്‍ 98,000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയി. ഇതോടെയാണ് യുവതി പോലീസില്‍ പരാതിനല്‍കിയത്. ഡൊംലൂര്‍ സ്വദേശിനിക്ക് ഓണ്‍ലൈനില്‍ പാല്‍ വാങ്ങിയതോടെയാണ് പണം നഷ്ടപ്പെട്ടത്. ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പാലുമായി ഡെലിവറി ചെയ്യുന്നയാള്‍ എത്തിയെങ്കിലും ജോലിത്തിരക്കിലായിരുന്നതില്‍ ഇയാളുടെ ഫോണ്‍കോള്‍ യുവതി കണ്ടില്ല. പിന്നീട് ഇയാള്‍ തിരിച്ചുപോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് പാലുമായി എത്തിയയാള്‍ വിളിച്ചിരുന്നെന്നും തിരിച്ചുപോയെന്നും മനസ്സിലായത്. തുടര്‍ന്ന് ഈ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പിന്നീട് കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു. പാലിന്റെ പണം തിരിച്ചുനല്‍കാമെന്നായിരുന്നു കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് എന്നു പരിചയപ്പെടുത്തിയയാള്‍ പറഞ്ഞത്. തുടര്‍ന്ന് മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ലിങ്കില്‍ പൂരിപ്പിച്ച്‌ നല്‍കുകയും ചെയ്തു. ഇതോടെയാണ് 40,000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത്. ഈ കേസിലും സൈബര്‍ക്രൈം പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button