ശ്രീജ.എസ്
തിരുവനന്തപുരം:
കൊവിഡ് രോഗം ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗാവസ്ഥ ഉണ്ടാകാമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. രോഗികളുടെ വര്‍ദ്ധനയിലുള്ള ആശങ്ക കൂടാതെ കൊവിഡാനന്തര രോഗാവസ്ഥയും ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു.
കടുത്ത തലവേദന, ക്ഷീണം എന്നിവയില്‍ തുടങ്ങി ഹൃദ്രോഗവും വൃക്കരോഗവും പക്ഷാഘാതവും വരെ ഉണ്ടാകാന്‍ സാദ്ധ്യതയുെണ്ടന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ സമാനമായ രോഗാവസ്ഥ തുടരാനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് വൈറസ് മാറിയിട്ടുണ്ടെന്നും വിദഗ്ദദ്ധർ പറയുന്നു.