ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരമുഖത്തുള്ള കര്‍ഷകരിലൊരാള്‍ ആത്മഹത്യക്കു ശ്രമിച്ചു. പഞ്ചാബിലെ തന്‍തരാനില്‍ നിന്നുള്ള നിരഞ്ജന് സിംഗ് (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ സിംഘു-ഹരിയാന അതിര്‍ത്തിയിലെത്തിയ നിരഞ്ജന് സിംഗ് പെട്ടെന്ന് വിഷം കഴിക്കുകയായിരുന്നു. വിഷം കഴിക്കുന്നത് ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തെ ഉടന്‍ തന്നെ റോത്തക്കിലെ പി.ജി.ഐ.എം.എസ്. (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്കു പിന്നാലെ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ നിരഞ്ജന് സിംഗ് രംഗത്തെത്തി. ആത്മഹത്യ പോലുള്ള സംഭവം നടക്കുമ്പോഴെങ്കിലും കേന്ദ്രം തങ്ങളുടെ പ്രശ്നത്തില്‍ ഇടപെടണമെന്നും, ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുമെങ്കില്‍ തന്റെ വിഷയത്തില്‍ മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരഞ്ജന് സിംഗ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.
Related Articles
കോവിഡ്; 50 % രോഗികളും കേരളത്തില്‍ നിന്ന്
August 6, 2021 2:39 PM
Check Also
Close
-
സംസ്ഥാനത്ത് 21 കാൻസർ ചികിത്സാ കേന്ദ്രങ്ങൾApril 15, 2020 6:37 PM