വടകര : സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇന്‍കാസ് ഖത്തര്‍ അംഗവുമായ മണിയൂർ പഞ്ചായത്ത് കുറുന്തോടിയിലെ ചാത്തോത്ത് കെ.സി.സുരേഷിനു (41) നേരെ വധശ്രമം. ഇന്നലെ രാത്രി വീടിനു സമീപത്ത് ഒരു സംഘമാളുകള്‍ സുരേഷിനെ മാരകമായി ആക്രമിച്ചു. തലക്കും കൈക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് മണിയൂര്‍ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പെടുന്ന കുറുന്തോടി മേഖലയില്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു.
ഒരുമാസം മുന്‍പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ സുരേഷ് 28 ദിവസത്തോളം ക്വാറന്റൈനില്‍ ആയിരുന്നു. ഈയിടെ കുറുന്തോടിയില്‍ അകാലമരണം സംഭവിച്ച ആളുടെ കുടുംബസഹായ നിധി സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രവാസി സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് വീട്ടിലേക്കുള്ള വഴിയില്‍ പതിയിരുന്നവര്‍ സുരേഷിനെ ആക്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനുവേണ്ടി നടത്തുന്ന സൈബര്‍ ഇടപെടലുകളാവാം ഡിവൈഎഫ്‌ഐയുടെ പ്രതികാരത്തിന് കാരണമെന്നു സുരേഷ് പറഞ്ഞു.അക്രമത്തെ യുഡിഎഫ് അപലപിച്ചു. കുറുന്തോടിയിലെ രാജീവ് ഗാന്ധി സ്തൂപവും ഇതേസംഘം കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഇത്തരക്കാരെ നിലക്കുനിര്‍ത്താന്‍ സിപിഎം തയ്യാറാവണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.