KeralaLatestThiruvananthapuram

നീറ്റ് പരീക്ഷാപ്പേടിയില്‍ തമിഴ്നാട്ടില്‍ നാലാമതൊരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയംകാരണം തമിഴ്നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ ശനിയാഴ്ചയാണ് മൂന്ന് വിദ്യാര്‍ഥികള്‍ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്തത്. ആദിത്യ, ജ്യോതിശ്രീ, വിഗ്നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ഥികള്‍. മൂവരും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്.
പരീക്ഷയെക്കുറിച്ച്‌ തനിക്ക് ആശങ്കയുണ്ടെന്ന് മാതാപിതാക്കളെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യ കുറിപ്പില്‍ എം ജോതിശ്രീ ദുര്‍ഗ പറഞ്ഞു. ‘മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും നിരാശപ്പെടുത്തുമെന്ന് താന്‍ പേടിക്കുന്നതായാണ് അവര്‍ കുറിപ്പില്‍ പറയുന്നത്.’ തൂങ്ങിമരിക്കുന്നതിനുമുമ്ബ് ജോതിശ്രീ പിതാവിന് ഒരു വോയ്‌സ് നോട്ടും അയച്ചിരുന്നു. അതേസമയം, രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്നാണ് നടക്കുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞു.

Related Articles

Back to top button