IndiaKeralaLatestThiruvananthapuram

ജി.പി.എസ്.: ചരക്കുവാഹനങ്ങളെ ഒഴിവാക്കിയേക്കും.

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: അമിതവേഗത്തിന് മൂക്കുകയറിടുന്നതിനും സഞ്ചാരദിശ അറിയുന്നതിനുമായി നിര്‍ദേശിച്ചിരുന്ന ജി.പി.എസ് ഘടിപ്പിക്കലില്‍നിന്ന് ചരക്ക് വാഹനങ്ങളെ ഒഴിവാക്കാന്‍ നീക്കം. 2020 ഫെബ്രുവരി 29ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ചരക്ക് വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കണമെന്ന് മോട്ടാര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഉടമകളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സമയപരിധി നീട്ടിയെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ആലോചന നടക്കുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ റൂളില്‍ ഭേദഗതി വരുത്തുകയും ജി.പി.എസ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തെന്നും ഈ സാഹചര്യത്തിലാണ് ചരക്ക് വാഹനങ്ങളെ ഒഴിവാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. 2016 ഒക്ടോബറിലാണ് എല്ലാ വാഹനങ്ങള്‍ക്കും ജി.പി.എസ് നിര്‍ബന്ധമാക്കി കേന്ദ്രം ഉത്തരവിറങ്ങിയത്. എന്നാല്‍ 2019 നവംബറിലെ റൂള്‍ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ജി.പി.എസ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ഇതാണ് സംസ്ഥാനത്തും ഇളവിന് കാരണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. നാഷനല്‍ പെര്‍മിറ്റ് ഒഴികെയുള്ള ചരക്ക് വാഹനങ്ങള്‍ക്കാണ് ഇളവ് നല്‍കുക. നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളെ ജി.പി.എസിന്റെ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം ഇപ്പോള്‍ പരിഗണിക്കുന്ന കേന്ദ്ര റൂള്‍ ഭേദഗതി വന്നശേഷം 2020 ഫെബ്രുവരി 29 ലോറികള്‍ക്ക് ജി.പി.എസ് ഘടിപ്പിക്കാനുള്ള അവസാന ദിനമായി നിശ്ചയിച്ച്‌ സംസ്ഥാനം ഉത്തരവിറക്കിയത് എന്തിനെന്നത് വ്യക്തമല്ല. ടിപ്പര്‍ ലോറികളുടെയടക്കം വേഗവും ദിശയുമടക്കം കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാനാകുമെന്നതാണ് ജി.പി.എസിന്റെ നേട്ടം. നിയമ ലംഘനങ്ങളുണ്ടായാല്‍ കൈയോടെ പിടികൂടാം. സംസ്ഥാനത്തെ യാത്രാ വാഹനങ്ങളില്‍ മാത്രം ജി.പി.എസ് മതിയെന്നും ചരക്ക് വാഹനങ്ങളെ ഒഴിവാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച്‌ മോട്ടോര്‍ വാഹനവകുപ്പും സര്‍ക്കാറിനോട് വ്യക്തത ആരാഞ്ഞിട്ടുണ്ട്.

Related Articles

Back to top button