KeralaLatestThiruvananthapuram

ജില്ല ആശുപത്രിയില്‍ അസം സ്വദശിയായ ഗര്‍ഭിണിക്ക് അവഗണന

“Manju”

സിന്ധുമോള്‍ . ആര്‍

പെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയപ്പോള്‍ പകരം ആരംഭിച്ച താല്‍ക്കാലിക കേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്ക് അവഗണന. അസം സ്വദേശി അബുകലാമി‍െന്റെ ഭാര്യ മനോര ഖാതൂമിന് (28) ബുധനാഴ്ച വൈകീട്ട് ആറോടെ പ്രസവവേദന ആരംഭിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഏഴോടെ ഡോക്ടറെത്തിയ ശേഷമാണ് സേവനം ലഭിച്ചത്.
രാവിലെ ഡോക്ടര്‍ പരിശോധിച്ച്‌ മറ്റെവിടേക്കെങ്കിലും അടിയന്തരമായി കൊണ്ടുപോവണമെന്ന് അറിയിക്കുകയായിരുന്നു. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ക്ക് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല. രാവിലെ ഡോക്ടര്‍ തന്നെ ആംബുലന്‍സ് വരുത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടതിനാല്‍ വലിയ അപകടം കൂടാതെ സിസേറിയനിലൂടെ പ്രസവം കഴിഞ്ഞു.
ബുധനാഴ്ച വൈകീട്ട് പ്രസവം കഴിഞ്ഞ നാലും, പൂര്‍ണഗര്‍ഭിണികളായ 17 പേരുമടക്കം 21 പേരാണ് പരിമിത സൗകര്യങ്ങളുള്ള രണ്ട് വാര്‍ഡുകളില്‍ ഉണ്ടായിരുന്നത്. സാമാന്യം സൗകര്യങ്ങളുള്ള മാതൃ-ശിശു ആശുപത്രി രണ്ടുദിവസം മുമ്പാണ് കോവിഡ് ആശുപത്രിയാക്കിയത്. തിയറ്റര്‍ സംവിധാനമില്ലാത്തതാണ് വലിയ വെല്ലുവിളി. മേലാറ്റൂരില്‍ കോഴി ഫാമില്‍ ജോലിക്കെത്തിയവരാണ് അബുകലാമും ഭാര്യയും.

Related Articles

Back to top button