അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 34 പേര് കൊല്ലപ്പെട്ടു
സിന്ധുമോൾ. ആർ
കാബൂള്‍; അഫ്ഗാനിസ്ഥില്‍ വിവിധയിടങ്ങളിലായി നടന്ന രണ്ട് ചാവേര്‍ ആക്രമണത്തില്‍ 34 പേര് കൊല്ലപ്പെട്ടു. സൈനിക കേന്ദ്രത്തെയും പ്രവിശ്യ തലവനെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് 31 സൈനികരടക്കം 34 പേര് മരിച്ചത്. ഗസ്നി പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകര സംഘടനയായ സംഘടനയായ താലിബാനും സര്‍ക്കാരും തമ്മിലുള്ള സായുധ ആക്രമണങ്ങള്‍ നിരന്തരം നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഗസ്നി. ആക്രമണം നടന്നെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് തരീഖ് അരിയാന്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകള്‍ ഏറ്റെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.