IndiaLatest

നാലുമന്ത്രിമാരെ ‘കാണാനില്ല’; ബി.ജെ.പിയില്‍ ‘പൊങ്ങുമോ’ എന്ന് ആശങ്ക

“Manju”

മമതയുടെ കാബിനറ്റിൽ നാലുമന്ത്രിമാരെ 'കാണാനില്ല'; ബി.ജെ.പിയിൽ 'പൊങ്ങുമോ' എന്ന്  ആശങ്ക | Madhyamam

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങി കൂടുതല്‍ നേതാക്കള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച നിര്‍ണായക മന്ത്രിസഭ യോഗത്തില്‍ നാലു മന്ത്രിമാര്‍ പങ്കെടുത്തില്ല. മന്ത്രിമാരുടെ അസാന്നിധ്യം തൃണമൂലില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടായേക്കാമെന്ന സൂചനയാണ് നല്‍കുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ കൂടുതല്‍ തൃണമൂല്‍ നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.
രജീബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രനാഥ് സിന്‍ഹ എന്നിവരാണ് മന്ത്രിസഭയോഗത്തില്‍നിന്ന് വിട്ടുനിന്നത്. മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മൂന്നുമന്ത്രിമാര്‍ നേരത്തേ അറിയിച്ചിരുന്നതായി തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി അറിയിച്ചു. എന്നാല്‍ വനംമന്ത്രി രജീബ് ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണമെന്താണെന്ന് യാതൊരു വിവരമില്ല. തൃണമൂലിലെ ഏകാധിപത്യത്തിനെതിരെ രജീബ് ബാനര്‍ജി നേരത്തേ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച പാര്‍ഥ ചാറ്റര്‍ജിയുമായി ഒരാഴ്ചക്കുള്ളില്‍ രണ്ടാംതവണയും രജീബ് ചാറ്റര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ നേതൃത്വത്തെ സംബന്ധിച്ച ആശങ്ക അറിയിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ എത്തിയ സുവേന്ദു അധികാരിയുമായി തന്നെ തുലനം ചെയ്യരുതെന്ന് രജീബ് ബാനര്‍ജി പ്രതികരിച്ചിരുന്നു. അതേസമയം സുവേന്ദുവിന് പിന്നാലെ രജീബിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അമിത്ഷായുടെ നീക്കം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അമിത് ബംഗാളില്‍ സ്ഥിരം സന്ദര്‍ശകനാകുമെന്നാണ് വിവരം.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ േകാണ്‍ഗ്രസില്‍നിന്ന് വന്‍ കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. ഇക്കാലയളവില്‍ തൃണമൂലിന്‍റെ വമ്ബന്‍ ശക്തികളിലൊന്നായ സുവേന്ദു അധികാരി ഉള്‍പ്പെടെ എം.പിമാരും എം.എല്‍.എമാരുമടക്കം 15 പേരാണ് ബി.ജെ.പി ക്യാമ്ബിലെത്തിയത്. ഇതിനുപുറമെ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശന വേളയില്‍ 20ലധികം പ്രാദേശിക നേതാക്കളും ബി.ജെ.പിയിലെത്തി.
അതേസമയം തെരഞ്ഞെടുപ്പിനെ നേരിടാന്‍ തൃണമൂലും പടെയാരുക്കം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ബി.ജെ.പിയുടെ യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബിഷ്ണുപുര്‍ എം.പിയുമായ സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡാല്‍ ഖാന്‍ തൃണമൂലില്‍ എത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനം നേരത്തേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സൗമിത്ര ഖാന്‍റെ വിജയത്തിന് പിന്നിലെ പ്രധാന വ്യക്തിത്വം സുജാതയായിരുന്നു. കൂടാതെ ബിമല്‍ ഗുരുങ്ങിന്‍റെ ഖൂര്‍ഖ ജനമുക്തി മോര്‍ച്ച മമതക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു ദശാബ്ദത്തിലേറെയായി എന്‍.ഡി.എ സഖ്യകക്ഷിയായിരുന്നു ഇവര്‍.

Related Articles

Back to top button