വി.എം.സുരേഷ്കുമാർ
വടകര: എംഎസ്എഫ് ജില്ല കമ്മിറ്റി അംഗം മന്‍സൂര്‍ ഒഞ്ചിയത്തിന് നേരെ വധശ്രമമെന്നു പരാതി. ഇന്നലെ രാത്രി 11:10 നാണ് ഒഞ്ചിയം ലീഗ് ഓഫീസിനു മുന്നിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന മന്‍സൂറിനെ ബൈക്കില്‍ കാത്തിരുന്ന മൂന്നു പേര്‍ കൊല്ലും എന്ന് ആക്രോശിച്ച് ഓടിയടുത്തത്. വടി വാള്‍ തലക്ക് നേരെ രണ്ടു തവണ വീശി. ഒഴിഞ്ഞു മാറിയ മന്‍സൂര്‍ പ്രാണരക്ഷാര്‍ഥം വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെടുകയാണുണ്ടായത്. സിപിഎമ്മുകാരായ മൂന്നു പേരാണ് ഇതിനു പിന്നിലെന്ന് പറയുന്നു. ഇതു സംബന്ധിച്ച് ചോമ്പാല പോലീസില്‍ പരാതി നല്‍കി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിക്കാനാവാത്തതും മുസ്ലിം ലീഗ് നേടിയ വിജയവുമാണ് മന്‍സൂറിനു നേരെയുണ്ടായ അക്രമത്തിനു പിന്നിലെന്നു പറയുന്നു.