സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും. ജനങ്ങളുടെ ജീവനും ജീവിതവും രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാന കര്‍ത്തവ്യം. ലോകത്തെങ്ങുമുള്ള ജീവനുകള്‍ രക്ഷിക്കാന്‍ ശക്തിയുള്ള വസ്തുവാണ് വാക്സിനുകളെന്നും കമ്പനിയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇരു കമ്പനികളുടെയും വാക്സിനുകള്‍ സംബന്ധിച്ച് വ്യത്യസ്താഭിപ്രായങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കമ്ബനികള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ആദാര്‍ പൂനവാലയും ഭാരത് ബയോടെക് അധ്യക്ഷന്‍ കൃഷ്ണ എല്ലയുമാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.