സിന്ധുമോൾ. ആർ
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. തിരുവനന്തപുരത്തെ ലോട്ടറി ഭവനിലെത്തി ഷറഫുദീന്‍ ടിക്കറ്റ് കൈമാറി. ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന്‍ താനാണെന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷറഫുദ്ദീന്‍ അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള ഷറഫുദീന്‍ ആര്യങ്കാവ് മുതല്‍ പുനലൂര്‍ വരെ ബൈക്കില്‍ ലോട്ടറി വില്‍പ്പന നടത്തിയാണ് ഉപ ജീവനത്തിനുള്ള തുക കണ്ടെത്തുന്നത്. വില്‍ക്കാതെ മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനത്തിനര്‍ഹനായതില്‍ സന്തോഷമെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.
ആര്യങ്കാവിലെ ഭരണി ലക്കി ലോട്ടറി ഏജന്‍സിയി നിന്ന് ലോട്ടറി എടുത്താണ് ഷറഫുദ്ദീന്‍ വില്‍പ്പന നടത്തുന്നത്. തിരുവനന്തപുരം ലോട്ടറി ഡയറക്റ്റിലെത്തി ഷറഫുദ്ദീന്‍ ടിക്കറ്റ് കൈമാറി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മലയാളിയാണെങ്കിലും വര്‍ഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്.