ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തായിരുന്നു കൊടുംക്രൂരത നടന്നത്. ഗുരുതരമായി പരിക്കേറ്റ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന യുവതിയെ മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. ഒരു ഫ്ളാറ്റില്‍ വച്ചാണ് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയത്. ഇതിനെ എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വീണ്ടും പീഡിപ്പിച്ചു. ഒടുവില്‍ അവശയായ യുവതിയെ ചാക്കില്‍ കെട്ടിയശേഷം തൊട്ടടുത്തുളള റെയില്‍വേട്രാക്കില്‍ തളളുകയായിരുന്നു.ഒരുതരത്തില്‍ ചാക്കില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ യുവതി നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് ആശുപത്രിയിലാക്കിയതും പൊലീസിനെ വിവരമറിയിച്ചതും. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.മദ്ധ്യപ്രദേശില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ കൂടിവരികയാണ്. അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ക്യാമ്പയിന് നടപ്പാക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. കഴിഞ്ഞദിവസങ്ങളിലും നിരവധി ക്രൂരപീഡനങ്ങളാണ് വെളിച്ചത്തുവന്നത്.
Related Articles
‘”ഞങ്ങള്‍ക്ക്” ഞങ്ങളുടെ അഭിനന്ദനങ്ങള്‍’ വ്യത്യസ്തമായൊരു ഫ്ലെക്സ് ബോർഡുമായി ഫുൾ D+ കാർ
July 1, 2020 10:57 PM
കോവിഡ് വാക്സിനേഷന് വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍
January 23, 2021 6:08 PM
Check Also
Close
-
ലോറിയൽ ഉത്പന്നങ്ങളിൽ നിന്ന് വംശീയ ചുവയുള്ള ഫെയർ, വൈറ്റ് പരാമർശങ്ങൾ ഒഴിവാക്കുന്നു.June 29, 2020 11:56 AM