IndiaLatest

പുലി പന്ത്രണ്ടുകാരനെ മാരകമായി ആക്രമിച്ചു

“Manju”

വാല്‍പ്പാറ : കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് ചാടി വീണ പുലി 12-കാരനെ മാരകമായി ആക്രമിച്ചു. വാല്‍പ്പാറയ്ക്ക് സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന്‍ ഈശ്വര(12)നാണു പരുക്കേറ്റത്. കഴുത്തിലും കയ്യിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ വീടിനു സമീപം കളിച്ചു കൊണ്ടിരുന്നപ്പോഴാണു തൊട്ടടുത്തുള്ള തേയിലത്തോട്ടത്തില്‍ നിന്നും പുലി ചാടി വീണത്. തുടര്‍ന്ന് ഈശ്വരന്റെ കഴുത്തില്‍ പിടുത്തമിട്ട പുലി കുട്ടിയെ ക്രൂരമായി ആക്രമിച്ചു. മറ്റു കുട്ടികള്‍ കരഞ്ഞു ബഹളം വെച്ചതോടെ തേയിലത്തോട്ടത്തില്‍ നിന്നു ഫീല്‍ഡ് ഓഫീസര്‍ നാഗരാജും ചന്ദ്രശേഖറും ഓടിയെത്തി. ആളുകള്‍ കൂടിയതോടെ പുലി കുട്ടിയുടെ കഴുത്തിലെ പിടിവിട്ട് തേയിലത്തോട്ടത്തിലേക്ക് തന്നെ മറയുകയായിരുന്നു.

കുട്ടിയെ ഉടന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ രണ്ടു പേരും ഷോളയാര്‍ എസ്റ്റേറ്റ് വക ആശുപത്രിയില്‍ കൊണ്ടു പോയി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വാല്‍പ്പാറ ഗവ. ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, ഗുരുതരമായ പരുക്കായതിനാല്‍ കുട്ടിയെ പിന്നീട് പൊള്ളാച്ചിയിലേക്കു കൊണ്ടു പോയി. പൊള്ളാച്ചി എംപി ഷണ്മുഖ സുന്ദരം, മാനാമ്പള്ളി റേഞ്ച് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയതോടെ നാട്ടുകാര്‍ കനത്ത ഭീതിയിലാണ്.

Related Articles

Back to top button