India

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഇടതുപക്ഷം

“Manju”

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും,എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് പ്രസ്താവിച്ച് ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക . മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു .

സി.പി.എം ആസ്ഥാനത്ത് ലെഫ്റ്റ് ഫ്രണ്ട് ചെയർമാൻ ബിമാൻ ബോസാണ് പ്രകടന പത്രിക പുറത്തിറക്കിയത് . പൗരത്വം നിര്‍ണയിക്കാന്‍ മതം ഒരു പരിഗണനയായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്രമേണ കുറഞ്ഞുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമുദായിക കാര്‍ഡ് കളിക്കുകയാണെന്നും ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. ഒരാളുടെയും മതപരമായ ആചാരത്തിൽ ഇടപെടില്ലെന്നും പ്രകടന പത്രികയിൽ പറയുന്നു. സംസ്ഥാനത്തെ തൊഴിൽ സാഹചര്യം വളരെ മോശമാണ്, ഇടതുപാർട്ടികൾ ആരോപിച്ചു.

വൻകിട വ്യവസായങ്ങൾ നിർമ്മിക്കുന്നതിന് നയങ്ങൾ ആവിഷ്‌കരിക്കുമെന്നും 16 പേജുള്ള പ്രകടന പത്രികയിൽ പറയുന്നു. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ വികസിപ്പിക്കും . 100 ദിവസത്തെ തൊഴിൽ പദ്ധതി ഗ്രാമങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ജോലിയും വേതനവും 150 ദിവസമായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

Related Articles

Back to top button