KeralaLatest

വിഷുവെത്തി; വിപണിക്ക് ഉണര്‍വ്

“Manju”

കൊച്ചി: വിഷുവിന് ഇനി രണ്ടുനാള്‍ മാത്രം അവശേഷിക്കേ വിപണിയില്‍ തിരക്കേറുന്നു. ലോക്ഡൗണില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷിക്കാനാകാത്തവരെല്ലാം ഇത്തവണ വിഷുവിനെ കാത്തിരിക്കുകയാണ്. പടക്കവിപണിയിലും വസ്ത്രവിപണിയിലുമെല്ലാം ഉണര്‍വ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കച്ചവടം ഇത്തവണ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് പടക്ക കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍. കൊറോണ എന്ന വിളിപ്പേരുള്ള ഇന്ത്യന്‍ ഡിലൈറ്റ് എന്ന 30 പൊട്ടലുകള്‍ സമ്മാനിക്കുന്ന പടക്കമാണ് ഇത്തവണത്തെ സ്പെഷല്‍. 30 തവണ പൊട്ടുന്ന ഇവക്ക് 400 രൂപ വിലയുണ്ട്.
തീകൊടുത്താല്‍ വായുവില്‍ ഡ്രോണ്‍പോലെ പൊങ്ങിപ്പറക്കുന്ന ഡ്രോണ്‍ പടക്കത്തിനും ആവശ്യക്കാരേറെ. കുട്ടനാടന്‍ താറാവെന്നറിയപ്പെടുന്ന പടക്ക പാക്കറ്റില്‍നിന്ന് മൂന്ന് പൂക്കുറ്റികള്‍വരെ കത്തിയുയരും. പ്രത്യേക വിസില്‍ നാദമുള്ള പലനിറത്തില്‍ വിരിയുന്ന മേശപ്പൂ, അഞ്ചു നിറങ്ങളില്‍ കത്തുന്ന കമ്പിത്തിരി, അരമീറ്റര്‍ നീളമുള്ള കമ്പിത്തിരി തുടങ്ങിയവയെല്ലാം പടക്കങ്ങളില്‍ ഹിറ്റാണ്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങളും ഏറെ വിറ്റുപോകുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കോവിഡ് ഭീതിയില്‍ വലിയ തോതില്‍ സ്റ്റോക്കെടുത്തിട്ടില്ല വ്യാപാരികള്‍. കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാനുള്ള പെട്ടിയായും പടക്കങ്ങള്‍ പ്രത്യേകം എത്തുന്നുണ്ട്. 190 മുതല്‍ 690 രൂപവരെ വിലയുള്ള പെട്ടികള്‍ ലഭ്യമാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പടക്ക വിപണി ഉണര്‍ന്നിരുന്നു. സ്ഥാനാര്‍ഥികളുടെ പര്യടനത്തിനും നേതാക്കളുടെ സ്വീകരണത്തിനുമായി പടക്കം ഒരു ആകര്‍ഷക ഘടകമായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിപണി സജീവമായെന്നും കച്ചവടക്കാര്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെ വിപണി ഉണര്‍ന്നിരിക്കും.
വസ്ത്രവില്‍പനയും സജീവമാണ്. നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ മാത്രമല്ല, ബ്രോഡ്വേയിലെ വഴിയോരങ്ങളിലും തിരക്കേറി. കസവുമുണ്ടും ഷര്‍ട്ടും പട്ടുപാവാടയും ബ്ലൗസും പട്ടുസാരിയും കേരള സാരിയുമെല്ലാമാണ് വിഷുവിപണിയിലെ ഉടയാടകളില്‍ താരമാകുന്നത്. ജില്ലയില്‍ തന്നെ ഏറ്റവുമധികം പടക്കനിര്‍മാണ കേന്ദ്രങ്ങളും വിപണിയും ഉള്ളത് പറവൂര്‍ മേഖലയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് പടക്കവും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതിനായി പറവൂരിലെ പടക്ക കടകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പറവൂരിന് പുറമെ കരുമാല്ലൂര്‍, ആനച്ചാല്‍, തട്ടാംപടി എന്നിവിടങ്ങളിലും വിഷു ആഘോഷം മുന്നില്‍ക്കണ്ട് പടക്കവിപണി തുറന്നിട്ടുണ്ട്. നിരവധി പടക്ക വ്യാപാര കേന്ദ്രങ്ങളുള്ള പള്ളിപ്പുറം ജില്ലയിലെ ശിവകാശി എന്നാണ് അറിയപ്പെടുന്നത്. വ്യാപാരശാലകള്‍ കൂടുതലുള്ളതിനാല്‍ വില്‍പനയില്‍ കടുത്ത മത്സരമാണ്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് വിലക്കുറവില്‍ പടക്കങ്ങള്‍ ലഭിക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകത. വിഷു സീസണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കടകള്‍ കൂടാതെ വര്‍ഷത്തില്‍ മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിരം കടകളും പള്ളിപ്പുറത്തുണ്ട്.

Related Articles

Back to top button