InternationalLatest

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പുനഃരാരംഭിക്കാന്‍ അനുമതി

“Manju”

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിസന്ധിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഉപയോഗം പുനഃരാരംഭിക്കാന്‍ യുഎസ് ആരോഗ്യവകുപ്പ് അനുമതി നല്‍കി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപ‌ടി. ഏപ്രില്‍ 14നാണ് വാക്സിന്‍ ഉപയോഗം നിര്‍ത്തിവെച്ചത്. രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു വാക്സിനേഷന്‍ നിര്‍ത്തി വച്ചത് .

എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ച 3.9 മില്യണ്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 15 പേര്‍ക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതില്‍ 13 പേരും 50 വയസില്‍ താഴെയുള്ളവരാണ്.

അതെ സമയം പുരുഷന്‍മാരില്‍ ആര്‍ക്കും തന്നെ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യന്‍ ആരോഗ്യ നിയന്ത്രണ ഏജന്‍സിയും രക്തം കട്ടപിടിക്കല്‍ പ്രശ്നം അപൂര്‍വമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് അറിയിക്കുന്നത്. രാജ്യത്ത് വാക്സിന്റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി .

Related Articles

Back to top button