KeralaLatest

ഡെങ്കിപ്പനി ഭീതി; 14 പേര്‍ക്ക് രോഗം ബാധിച്ചു

“Manju”

വടകര: മണിയൂരില്‍ കോവിഡ് പടരുന്നതിനിടെ ഡെങ്കിപ്പനിയും കണ്ടുതുടങ്ങിയതോടെ ജനം ആശങ്കയില്‍ ആയിരിക്കുന്നു. രണ്ടാഴ്ചക്കിടെ 14 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലാണ്. പഞ്ചായത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനുമിടയിലാണ് ഉള്ളത്. ഇതിനിടയിലാണ് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ 11 പേര്‍ക്കും 20-ാം വാര്‍ഡില്‍ രണ്ടു പേര്‍ക്കും വാര്‍ഡ് മൂന്നില്‍ ഒരാള്‍ക്കും ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ആരോഗ്യവകുപ്പ്, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകള്‍ സന്ദര്‍ശിച്ച്‌ ഉറവിട നശീകരണം, കൊതുകിന്റെ സാന്ദ്രത പഠനം, വീടിനകത്ത് മരുന്ന് തളിക്കല്‍, കൊതുക് നശീകരണത്തിന് ഫോഗിങ്, ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്തുകയുണ്ടായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തംഗം പി.ടി. ശോഭന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.കെ. ഷിന്ദു, കെ. രാജേഷ്, വി.എസ്. റെജി, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

ലോക്ഡൗണ്‍ കാലത്ത് കുടുംബസമേതം വീട്ടിലുള്ള സാഹചര്യത്തില്‍ വീടും പരിസരവും വൃത്തിയാക്കി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കോവിഡ് വൈറസ് ബാധയ്ക്ക് ഒപ്പം ഡെങ്കി വൈറസ് ബാധയുമുണ്ടായാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും ആയതിനാല്‍ ഉറവിട നശീകരണത്തില്‍ പൊതുസമൂഹം അതിജാഗ്രത കാണിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷ് ശ്രീധരന്‍ അറിയിച്ചു.

Related Articles

Back to top button