ശ്രീജ.എസ്
മാര്‍ച്ചില്‍ ഹ്യൂണ്ടായ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ ക്രെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പകര്‍ച്ചവ്യാധിയും ലോക്ക് ഡൗണും ഉണ്ടായിരുന്നിട്ടും, ഹ്യൂണ്ടായ് കാര്‍സ് ഇന്ത്യയ്ക്ക് എസ്‌യുവിക്കായി 30,000 ത്തോളം ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ട്. ബുക്കിംഗില്‍ 55 ശതമാനവും ഡീസല്‍ മോഡലുകള്‍ക്കായുള്ളതാണ്, അതുവഴി കമ്പനിയുടെ ബിഎസ് 6 ഡീസല്‍ സാങ്കേതികവിദ്യയുടെ ശക്തമായ ആവശ്യം വെളിപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം.
രണ്ട് പെട്രോളിലും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും പുതിയ ഹ്യുണ്ടായ് ക്രെറ്റ ലഭ്യമാണ്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6,300 ആര്‍പിഎമ്മില്‍ 112 ബിഎച്ച്‌പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 144 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇ, എസ്, എസ്‌എക്സ് വേരിയന്റുകളില്‍ ലഭ്യമാണ്, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി) ഓപ്ഷന്‍ എസ്‌എക്സ്, എസ്‌എക്സ് (ഒ) വേരിയന്റുകളില്‍ ലഭ്യമാണ്. 1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ജിഡി ഏഴ് സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനുമായി 6,000 ആര്‍പിഎമ്മില്‍ 136 ബിഎച്ച്‌പി കരുത്തും 1,500-3,200 ആര്‍പിഎമ്മില്‍ 242 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എസ്‌എക്സ്, എസ്‌എക്സ് (ഒ) വേരിയന്റുകളില്‍ ഉണ്ടായിരിക്കാം. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 4,000 ആര്‍പിഎമ്മില്‍ 112 ബിഎച്ച്‌പിയും 1,500 ആര്‍പിഎം-2,750 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ പതിപ്പ് ഇ, എക്സ്, എസ്, എസ് എക്സ്, എസ് എക്സ് (ഒ) വേരിയന്റുകളില്‍ ലഭ്യമാണ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എസ് എക്സ്, എസ് എക്സ് (ഒ) ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ, കുടുംബ ചെലവിന് പണം വേണം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ. ആകെയുള്ളത് രണ്ടര സെന്റ് സ്ഥലവും കൂരയും. ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലി ചെയ്യുന്ന സക്കീർ അടുത്തിടെ ശാസ്തവട്ടത്തെ വാടകവീട്ടിലേക്കു മാറിയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അന്നം മുട്ടിയതോടെ കുടുംബം പ്രതിസന്ധിയിലായി. ഏഴുവയസുള്ള ഒരു പെൺകുട്ടി കൂടിയുണ്ട് സക്കീറിന്
കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങി. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു.
സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.