വി.എം.സുരേഷ് കുമാർ
വടകര: നാദാപുരം തലശ്ശേരി റോഡില്‍ പേരോട് ടൗണിന് സമീപത്തെ രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ലീഗ് നേതാവ് കെ.എം.സമീറിന്റെയും സിപിഎം പ്രവര്‍ത്തകന്‍ പനയുള്ളതില്‍ അശോകന്റയും വീടുകള്‍ക്ക് നേരെയാണ് അക്രമ മുണ്ടായത്. വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സമീറിന്റെ വീടിന് നേരെ അക്രമം ഉണ്ടായത്. ഇതിന് പിന്നാലെ ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ അശോകന്റെ വീടിന് നേരെയും ബോംബേറുണ്ടായി. സംഭവമറിഞ്ഞ് നാദാപുരം പോലിസ് രണ്ട് വീടുകളിലും പരിശോധന നടത്തി. റൂറല്‍ എസ്പി.ഡോ എ ശ്രീനിവാസ്, നാദാപുരം ഡിവൈഎസ്പി പി.എ.ശിവദാസന്‍, സിഐ, എസ് ഐ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.