KeralaLatest

അപകടത്തില്‍പ്പെടുന്നവര്‍ക്കു വൈദ്യസഹായവുമായി  കാക്കിയിട്ട നഴ്‌സ്

“Manju”

മംഗലപുരം ; മംഗലപുരം സ്റ്റേഷന്‍ പരിധിക്കുള്ളില്‍ എവിടെ ഒരപകടമുണ്ടായാലും ആദ്യം അവിടെ എത്തുന്നത് ഇന്‍സ്പെക്ടറായ കെ പി തോംസണാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും അടിയന്തര വൈദ്യ സഹായം നല്‍കാനും മുന്നില്‍ നില്‍ക്കുന്നതും തോംസണ്‍ തന്നെ. ഒരു നഴ്‌സ്‌ കൂടിയാണ് തോംസണ്‍ എന്നത് കൊണ്ട് വൈദ്യ സഹായവും കൃത്യമാണ്. 1998 മുതല്‍ 2004 വരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അദ്ദേഹം നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്നു .ബി എസ് സി നഴ്സിംഗ് കഴിഞ്ഞു എട്ടര വര്‍ഷകാലം തോംസണ്‍ വിവിധ ആശുപത്രികളില്‍ നഴ്‌സ്‌ ആയി ജോലി ചെയ്തു.

ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആദ്യം ഓടി എത്തുന്നതും സി ഐ തന്നെ. മിക്കവാറും ദിവസങ്ങളില്‍ സ്റ്റേഷനില്‍ പൊലീസുകാര്‍ക്ക്ബി പി നോക്കുന്നതിനും, ഓക്സിജന്റെ അളവ് നോക്കുന്നതും പതിവാണ്.

സര്‍ജിക്കല്‍, സൈക്രാട്രി, വയോജന വാര്‍ഡുകളിലും, ഓപ്പറേഷന്‍ തിയേറ്ററുകളിലെല്ലാം ജോലി ചെയ്തിട്ടുള്ള തോംസണ് പൊലീസ് ജോലിയും ആതുരസേവനമായാണ് കാണുന്നത്. റോഡപകടങ്ങളില്‍ പരിക്കേറ്റവരെ പലരെയും പ്രഥാമിക ചികിത്സ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചു ജീവന്‍ രക്ഷിച്ചിട്ടുണ്ട്.

ആലപ്പുഴ രാമങ്കരിയില്‍ എസ് ഐ ആയി ജോലി ചെയ്യുമ്പോള്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ജീപ്പില്‍ വച്ച്‌ യുവതി പ്രസവിക്കുകയും വഴിയില്‍ വച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചതും ജീവിതത്തിന്റെ നല്ല ഓര്‍മകളാണ് തോംസന് . മാത്രമല്ല വഴിയരികിലും കടത്തിണ്ണയിലും കിടക്കുന്ന നിരവധി പേരെ സംരക്ഷണ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട് ഈ കാക്കിയിട്ട നഴ്‌സ് .

Related Articles

Back to top button