ബെയ്ജിംഗ്: കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്നിന്നാണോയെന്ന് അന്വേഷിക്കുന്ന അമേരിക്കന്‍ നടപടിയെ അപലപിച്ച് ചൈന. ചൈനയെ കുറ്റപ്പെടുത്താനും കളങ്കപ്പെടുത്താനും മഹാവ്യാധിയെ അമേരിക്ക ഉപയോഗിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് സത്യത്തെയോ വസ്തുതകളേയോ പരിഗണിക്കുന്നില്ല.
കോവിഡിന്റെ ഉദ്ഭവം സംബന്ധിച്ച ശാസ്ത്രാധിഷ്ടിത പഠനത്തില്‍ താല്പര്യമില്ല. അവരുടെ ഉദ്ദേശം ചൈനയെ കുറ്റപ്പെടുത്തുകയും കളങ്കപ്പെടുത്തുകയുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. അമേരിക്ക ശാസ്ത്രത്തോട് അനാദരവ് കാട്ടുകയാണ്. ജനങ്ങളുടെ ജീവിതത്തോട് നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വൈറസിനെതിരായി ഒന്നിച്ചുപോരാടാനുള്ള ശ്രമങ്ങളുടെ എതിര്‍ദിശയിലാണ് അമേരിക്ക. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഇരുണ്ട ചരിത്രമുണ്ടെന്നും വക്താവ് പറഞ്ഞു.
എങ്ങനെയാണ് വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് കണ്ടെത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബിഡെന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കോവിഡ് രോഗത്തെക്കുറിച്ച് ചൈന ലോകത്തോടു വെളിപ്പെടുത്തുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടി യതായി യുഎസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാന്‍ ലാബില്‍നിന്നാണോ കോവിഡ് രോഗം പടര്‍ന്നത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഈ വിവരം ലഭിച്ചത്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും ലോകത്തു നിലവിലുണ്ട്. വുഹാനിലെ സമുദ്രവിഭവ മാര്‍ക്കറ്റില്‍നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതത്രെ. വുഹാന്‍ ഇ ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സമീപത്താണ് ഈ മാര്‍ക്കറ്റ്. വുഹാന്‍ ലാബില്നിന്നുതന്നെയാണ് കൊറോണ വൈറസ് പുറത്തുകടന്നതെന്നു മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ റഞ്ഞിരുന്നു.