Uncategorized

‘സൈക്കിൾ പെൺകുട്ടി’യുടെ പിതാവ് അന്തരിച്ചു

“Manju”

പാട്‌ന: ബിഹാറിലെ ‘സൈക്കിൾ പെൺകുട്ടി’യുടെ പിതാവ് മോഹൻ പസ്വാൻ അന്തരിച്ചു. ദർബംഗയിലെ ജന്മനാട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരിക്കേറ്റ് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അച്ഛനെ വീട്ടിലെത്തിക്കാൻ മകൾ ജ്യോതികുമാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ ആയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ദർബംഗ വരെയാണ് ജ്യോതികുമാരി സൈക്കിൾ ചവിട്ടി എത്തിയത്.

കൊറോണ വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴായിരുന്നു സംഭവം. കാൽമുട്ടിന് പരിക്കേറ്റ അച്ഛനെ പഴയ സൈക്കിളിന് പിന്നിലിരുത്തി ഒൻപത് ദിവസം കൊണ്ടാണ് പതിമൂന്നുകാരി സുരക്ഷിതമായി ജന്മനാട്ടിൽ എത്തിച്ചത്. ജ്യോതികുമാരിയുടെ യാത്ര അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ജ്യോതികുമാരിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയതിന് പിന്നാലെ അധികൃതർ ജ്യോതിയ്ക്ക് ഒരു സ്‌പോർട്‌സ് സൈക്കിൾ സമ്മാനിച്ചു. കൂടാതെ ജ്യോതിയെ കായിക രംഗത്ത് പരിശീലിപ്പിക്കാൻ നിരവധി സഹായങ്ങളും നൽകിയിരുന്നു. ബിഹാറിലെ ദർബംഗ സ്വദേശിയാണ് ജ്യോതികുമാരി. പ്രധാനമന്ത്രിയുടെ ബാലശക്തി പുരസ്‌കാരവും ജ്യോതികുമാരിയെ തേടി എത്തിയിരുന്നു.

Related Articles

Back to top button