IndiaLatest

ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് പുതിയ ഉപകരണവുമായി ഐ.ഐ.ടി പ്രൊഫസര്‍

“Manju”

മുംബൈ: ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഉപകരണവുമായി ബോംബെ ഐ.ഐ.ടി പ്രൊഫസര്‍ മനോജ് ഗോപാലകൃഷ്ണന്‍.  ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനായ ഇദ്ദേഹം’ ടേപസ്ട്രി’ എന്ന ഉപകരണമാണ് കോവിഡ് പരിശോധനക്കായി തയാറാക്കിയത്.

സഹപ്രവര്‍ത്തകനായ അജിത് രാജ്‌വാഡെ അടക്കം പത്തോളം പേരുടെ സഹായത്തോടെയാണ് അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം മനോജ് തയാറാക്കിയത്. നാല് മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നതും 250 രൂപയോളം മാത്രമാണ് ചെലവെന്നതും ഇതിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ മാര്‍ച്ച്‌ മുതലാണ് ഇദ്ദേഹം ഇതിന്റെ പരീക്ഷണം ആരംഭിച്ചത്. ഒരുപാട് പേരില്‍നിന്ന് എടുക്കുന്ന സാമ്പിളുകള്‍ വ്യത്യസ്ത പൂളുകളില്‍ ഉള്‍പ്പെടുത്തി ഒരുമിച്ച്‌ പരിശോധിക്കുന്ന രീതിയാണിത്.

ഇതുവഴി സാമ്പിളുകള്‍ പരിശോധിക്കാനുള്ള സമയവും ചെലവ് 50-85 ശതമാനം കുറക്കാനും കഴിയുമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വാണിജ്യേതര ഉപയോഗത്തിനായി ടേപസ്ട്രിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 8000 ത്തോളം പേരില്‍ നിന്നാണ് പരീക്ഷണ ഘട്ടത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചത്. ഗോപാലകൃഷ്ണന് കീഴില്‍ ബംഗളൂരു ആസ്ഥാനമായുള്ള അല്‍ഗോരിത്മിക് ബയോളജിക്സ് സ്ഥാപനാമണ് ഈ ഉപകരണം പുറത്തിറക്കുന്നത്. കാമ്പസുകളും സ്ഥാപനങ്ങളും ഈ ഉപകരണം വാങ്ങാനെത്തുന്നുണ്ട് .

Related Articles

Back to top button