InternationalLatest

അന്ധനായ ചൈനീസ് മനുഷ്യാവകാശ പ്രവർത്തകന് ഇനി അമേരിക്കൻ പൗരത്വം

“Manju”

ന്യൂയോർക്ക് : ചൈനയിൽ നിന്നും രക്ഷപ്പെട്ട് എത്തിയ മനുഷ്യാവകാശ പ്രവത്തകന് പൗരത്വം നൽകി അമേരിക്ക. ബെയർഫൂട്ട് ലോയർ എന്ന് അറിയപ്പെടുന്ന ചെൻ ഗുവാങ്ചെംഗിനാണ് പൗരത്വം നൽകിയത്. അന്ധനായ ചെൻ 2012 ലായിരുന്നു അമേരിക്കയിലേക്ക് പലായനം ചെയ്തത്.

നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ചെനിന് അമേരിക്ക പൗരത്വം നൽകിയത്. രാജ്യത്ത് എത്തിയതു മുതൽ ചെൻ അമേരിക്കൻ പൗരത്വം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു.

ചൈനയുടെ ഉൾമേഖലകളിൽ കമ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ ശബ്ദമുയർത്തിയാണ് ചെൻ ശ്രദ്ധനേടിയത്. ഒറ്റ കുട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഗർഭിണികളെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വന്നതോടെയാണ് അദ്ദേഹത്തിന് ബെയർഫൂട്ട് ലോയർ എന്ന പേര് ലഭിച്ചത്.

മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരമായി ശബ്ദമുയർത്തിയ ചെനിനെ 2005 ൽ കമ്യൂണിസ്റ്റ് സർക്കാർ വീട്ടുതടങ്കലിലാക്കി. ഒരു വർഷം നീണ്ടുനിന്ന വീട്ടുതടങ്കലിന് ശേഷം ചെനിനെ സർക്കാർ ജയിലിൽ അടയ്ക്കുകയും പിന്നീട് വീണ്ടും വീട്ട് തടങ്കലിലാക്കുകയും ചെയ്തിരുന്നു.

എന്നാൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ചെനിനും ഭാര്യയ്ക്കും ക്രൂര പീഡനങ്ങളാണ് പോലീസുകാരിൽ നിന്നും നേരിടേണ്ടിവന്നത്. മർദ്ദനം പതിവായപ്പോൾ ചെനും ഭാര്യയും ബെയ്ജിംഗിലെ അമേരിക്കൻ എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു. എംബസി അധികൃതരുടെ സഹായത്തോടെ 2012 ൽ ചെനും കുടുംബവും അമേരിക്കയിൽ എത്തി.

അമേരിക്ക പൗരത്വം നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെൻ പറഞ്ഞു. ചൈനയിൽ മനുഷ്വാവകാശ ധ്വംസനങ്ങൾ തുടരുകയാണെന്ന് . ഇന്ന് ചൈനയിലെ ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. ഓൺലൈനിലൂടെയും അല്ലാതെയും രാജ്യത്തെ ജനങ്ങൾ തങ്ങളുടെ അവകാശത്തിനായി പോരാടുന്നുണ്ട്. ഇത് ചൈനീസ് സർക്കാരിനെ ഭയപ്പെടുത്തുന്നു. ഓരോ നിമിഷവും തങ്ങൾക്ക് ഭരണം നഷ്ടമാകുമോയെന്ന ഭയത്തിലാണ് ചൈനീസ് സർക്കാരെന്നും ചെൻ വ്യക്തമാക്കി.

Related Articles

Back to top button