InternationalLatest

മാലിന്യത്തെ സ്വര്‍ണമാക്കി മാറ്റി ജപ്പാന്‍

“Manju”

ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കം മാത്രമല്ല ജപ്പാനിലെ ടോക്യോയില്‍ നടക്കുന്നത്, ലോകത്തില്‍ ഇന്നോളം നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ മാലിന്യ റീസൈക്ളിംഗ് പദ്ധതിക്ക് കൂടിയാണ് ടോക്യോ ഒളിമ്ബിക്സ് വേദിയാകുന്നത്. അയ്യായിരത്തിലേറെ മെഡലുകളാണ് ടോക്യോ ഒളിമ്ബിക്സ് മത്സരവിജയികള്‍ക്ക് നല്‍കേണ്ടത്. അവ എല്ലാം ഉണ്ടാക്കിയത് ജപ്പാന്‍ പൗരന്മാര്‍ നല്‍കിയ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമാണ്. പഴയ മൊബൈല്‍ ഫോണ്‍ മുതല്‍ ഉപയോഗശൂന്യമായ ലാപ്ടോപ് വരെ ഇത്തവണ ഒളിമ്ബിക് മെഡലുകള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ടോക്യോ 2020 എന്ന് പേരിട്ട ഈ പ്രൊജക്ടിനു വേണ്ടി 2017 മുതല്‍ തന്നെ ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സംഭരണം ജപ്പാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 2018ല്‍ മാത്രമായിരുന്നു പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സംഘാടക‌ര്‍ നടത്തിയത്. ഈ പ്രൊജക്ടിലൂടെ 30 കിലോ സ്വര്‍ണവും, 4,100 കിലോ വെള്ളിയും, 2,700 കിലോ വെങ്കലവും മെഡലുകള്‍ ഉണ്ടാക്കുന്നതിനായി ലഭിച്ചു. മെഡലിന് ആവശ്യമായ സ്വര്‍ണത്തിന്റെ 94 ശതമാനവും വെള്ളിയുടെയും വെങ്കലത്തിന്‍റെയും 85 ശതമാനവും ഇത്തരത്തില്‍ ലഭിച്ചതാണ്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാന്‍ പൗരന്മാര്‍ ഈ പദ്ധതിയിലേക്ക് നല്‍കിയത്.
ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതികളില്‍ ഒന്നായിരുന്നു ടോക്യോയില്‍ നടന്നത്.
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സി പി യു, ജി പി യു എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം ലഭിക്കുന്നത്. ഒരു ടണ്‍ ഇ – വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം വരെ ലഭിക്കും.

Related Articles

Back to top button