Thiruvananthapuram

സമരങ്ങൾ നേരിടാൻ കോവിഡ് ബാധിതരുമായി സമ്പർക്കമുള്ള പൊലീസുകാർ

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനെത്തുന്നവരെ നേരിടാൻ നിയോഗിക്കുന്ന പൊലീസുകാരിൽ പലരും കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കമുള്ളവർ.

പൊലീസുകാരിൽ പലരും രോഗബാധിതരായതോടെയാണ് പ്രാഥമിക സമ്പർക്കത്തിലുള്ളവരെ സെക്രട്ടറിയേറ്റ് സമരം നേരിടാൻ നിയോഗിച്ചത്. കരമന സ്റ്റേഷനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ എസ്.ഐ അടക്കം 11 പൊലീസുകാർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.

മുൻകരുതൽ സ്വീകരിക്കാത്തതാണ് ഇത്രയുംപേർക്ക് രോഗംപകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനിൽ ഡ്യൂട്ടിയെടുത്ത പൊലീസുകാർക്ക് കോവിഡാണെന്ന് അറിഞ്ഞിട്ടും ഇവരുമായി നേരിട്ട് ഇടപെട്ട ആറ് പൊലീസുകാരെ കഴിഞ്ഞദിവസം സമരക്കാരെ നേരിടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിയോഗിച്ചു.

Related Articles

Back to top button