KeralaLatestThiruvananthapuram

തലസ്ഥാനത്തെ തീരങ്ങളില്‍ ജെല്ലി ഫിഷ് ശല്യം

“Manju”

തിരുവനന്തപുരം: ജില്ലയിലെ കടല്‍ തീരങ്ങളില്‍ ജെല്ലി ഫിഷുകള്‍ അടിയുന്നത് വര്‍ധിക്കുന്നു. പ്രദേശവാസികളെ ബുദ്ധിമുട്ടിലാഴ്ത്തിയാണ് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന ജെല്ലി ഫിഷുകള്‍ തീരത്ത് കുമിഞ്ഞ് കൂടുന്നത്. അതേസമയം കടല്‍ച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകളെ ഫലപ്രദമായ രീതിയില്‍ കുഴിവെട്ടി മറവുചെയ്യാന്‍ വേണ്ടത്ര ശുചികരണ തൊഴിലാളികള്‍ ഇല്ലെന്നതും ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍മാക്കുന്നു.

എല്ലാവര്‍ഷത്തിലും ആഗസ്റ്റ് മാസത്തില്‍ ഇത്തരത്തിലെ കടല്‍ ജീവികള്‍ തീരത്തേക്ക് വരുക പതിവാണ്. എന്നാല്‍, ഇപ്രാവിശ്യം പതിവിലും അധികമാണ് ഇതിന്റെ എണ്ണം. പ്രതിവാരം നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വിദേശസഞ്ചാരികളെ ആകര്‍ശിക്കുന്ന കോവളം, വേളി കടല്‍ തീരങ്ങളില്‍ വന്നടിയുന്നത്. പെരുമാതുറ, ശംഖുംമുഖം തീരങ്ങളിലും ചെറിയ രീതിയില്‍ ജെല്ലി ഫിഷുകള്‍ അടിയുന്നുണ്ട്. കടല്‍ത്തിരകള്‍ക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിഫിഷുകളുടെ വരവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല.

നിലവില്‍ ടണ്‍ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികള്‍ കോവളം ബീച്ചിന് സമീപത്ത് കുഴിച്ച്‌ മൂടിക്കഴിഞ്ഞു. എങ്കിലും ഉള്‍ക്കടലില്‍ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. ജെല്ലി ഫിഷുകള്‍ മനുഷ്യജീവനു ഭീഷണിയാക്കുന്നവയാണ്. വിനോദസഞ്ചാര കേന്ദ്രമായ കോവളം പോലുള്ള കടല്‍ തീരങ്ങളില്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ അകറ്റിനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യകതകൂടിയാണ്.

Related Articles

Back to top button