LatestThiruvananthapuram

കോവിഡ് മുക്തരുടെ മരണത്തെക്കുറിച്ച്‌ പഠനം അനിവാര്യം

“Manju”

തിരുവനന്തപുരം : കോവിഡ് മുക്തരായ ശേഷം സംഭവിക്കുന്ന മരണങ്ങളില്‍ ആരോഗ്യവകുപ്പ് പഠനം നടത്തിയിട്ടില്ലെന്നു മന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇപ്രകാരമുള്ള മരണങ്ങള്‍ കോവിഡ് വൈറസിന്റെ അനന്തരഫലമാണെന്നു പറയാനാകില്ലെന്നും, സ്വാഭാവികമായ കാരണങ്ങളും ഇക്കൂട്ടരിലെ മരണകാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പോസ്റ്റ് കോവിഡ് ക്ലനിക്കുകള്‍ ആരംഭിച്ചത് കോവിഡിനുശേഷം രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതോടെ തന്നെയാണ്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ നിസാരമായ ക്ഷീണവും കിതപ്പും മുതല്‍ ഗുരുതരമായ ഹൃദ്രോഗങ്ങള്‍ വരെ ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button