അടിമാലി: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും വഴിയോര തട്ടുകടകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. രണ്ട് കടകള്‍ അടപ്പിച്ചു. മായം കലര്‍ന്നതും ഉപയോഗശൂന്യമായതുമായ ഇറച്ചി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു ജോസഫ്, തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിവാസല്‍, ബൈസണ്‍വാലി, മൂന്നാര്‍ പഞ്ചായത്ത് പരിധികളില്‍ നടത്തിയ രാത്രികാല പരിശോധനിലാണ് ഉപയോഗ്യശൂന്യമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി നശിപ്പിച്ചത്.
Related Articles
Check Also
Close
-
സി.എച്ച്. മുന്നോട്ടുവെച്ച മാനവീകതയും മതസൗഹാർദ്ദവും ഏറെ പ്രസക്തം. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.October 3, 2021 3:55 PM