KeralaLatest

വനമേഖലയില്‍ വ്യാപക നാശം

“Manju”

കാട്ടാക്കട: രണ്ടു ദിവസമായി പെയ്യുന്ന മഴക്ക് ഞായറാഴ്ച ലേശം ശമനമുണ്ടായെങ്കിലും ദുരിതം തുടരുന്നു. മഴയില്‍ മലയോര ഗ്രാമങ്ങളിലും വനമേഖലയിലും വ്യാപക നാശമാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് പ്രദേശത്ത് കൃഷിനാശവും സംഭവിച്ചു. ഏലാകളില്‍ കൃഷി ചെയ്തിരുന്ന വാഴ, മരച്ചീനി, ഇഞ്ചി, വിവിധയിനം പച്ചക്കറികള്‍ എന്നിവ വെള്ളത്തിനടിയിലായി. പല സ്ഥങ്ങളിലും വീടുകള്‍ക്കും ചെറിയതോതില്‍ നാശമുണ്ടായി.പേപ്പാറ-നെയ്യാര്‍ ഡാമുകള്‍ തുറന്നതോടെ കരമനയാറും നെയ്യാറും കരകവിഞ്ഞൊഴുകി. ഇതോടെ, ഈ നദികളുടെ കരയിലുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം കല്ലുപാലം തോട് കരകവിഞ്ഞൊഴുകി തേരിവാരുകുന്ന്, മീനാങ്കല്‍, കരിപ്പാലം, കൊക്കോട്ടേല, ഈഞ്ചപ്പുരി, ചെറുമഞ്ചല്‍, ഇരിഞ്ചല്‍, ചൂഴ മഞ്ചിറ ഏല, ഇറവൂര്‍ ഏല എന്നിവിടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷി നാശമുണ്ടായി. വിവിധ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി. വിജുമോഹന്‍റെ നേതൃത്വത്തിലെത്തി സ്ഥിതി വിലയിരുത്തി.

Related Articles

Back to top button