IndiaLatest

സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന മുംബൈ തീരത്ത്

“Manju”

കൊല്‍ക്കത്ത: ഇന്ത്യന്‍ തീരത്ത് സംയുക്തപരിശീലനത്തിനായി ബ്രിട്ടന്റെ നാവിക സേന. കൊങ്കണ്‍ ശക്തി എന്ന് പേരിട്ടിരിക്കുന്ന സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലില്‍ മുംബൈ തീരത്താണ് നടത്തുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയുമായി ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് സ്വീകരിച്ചു. രാജ്യതലസ്ഥാനത്ത് നാവികസേനയുടെ വാര്‍ഷിക യോഗം നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീല നത്തിനായി ഇന്ത്യന്‍ തീരത്ത് എത്തിയത്.

ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വിപുലമായ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടഷ് പട എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും മികച്ച നാവികസേനാംഗങ്ങളും കപ്പലുകളുമാണ് പരിശീലനത്തിന് എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്‌.എം.എസ്. ക്വീന്‍ എലിസബത്ത് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന് കഴിഞ്ഞു.

ബ്രക്‌സിറ്റിന് ശേഷം യൂറോപ്പുമായി സഹകരണം കുറച്ച ബോറിസ് ജോണ്‍സന്‍ പക്ഷേ ഇന്ത്യയുമായുള്ള സഹകരണം ശക്തമായിട്ടുമുണ്ട്. ബ്രിട്ടന് ഏറെ പരിചിതമായ ഇന്ത്യന്‍ വാണിജ്യ-സമുദ്ര-പ്രതിരോധ മേഖലയില്‍ സംയുക്ത പങ്കാളിത്തമാണ് കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. ആഗോള തലത്തില്‍ 2030 വരെ ലക്ഷ്യമിട്ടിട്ടുള്ള പങ്കാളിത്തത്തില്‍ 40 രാജ്യങ്ങളുമായാണ് കരാര്‍. ഇതില്‍തന്നെ ബ്രിട്ടന്റെ കരാറുകളില്‍ പത്തുശതമാനം ഇന്ത്യയുമായിട്ടാണെന്നതും ഏറെ ശ്രദ്ധേയമാണ്.

Related Articles

Back to top button