EntertainmentInternationalLatest

ഫ്രഞ്ച് ഹൊറര്‍ മൂവി ടൈറ്റേന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്

“Manju”

അതിഭയങ്കരമായ അക്രമങ്ങളും ഒപ്പം ഭയാനക ദൃശ്യങ്ങളും ചിത്രീകരിച്ച ടൈറ്റേന്‍ എന്ന ഫ്രഞ്ച് സിനിമ വ്യത്യസ്തമായ കാരണം കൊണ്ട് ശ്രദ്ധേയമാവുകയാണ്.
വ്യഴാഴ്‌ച്ച സിഡിനി ഫിലിം ഫെസ്റ്റിവലിലെ പ്രീമിയര്‍ പ്രദര്‍ശനവേളയിലാണ് ഡസന്‍ കണക്കിന് പ്രേക്ഷകര്‍ ബോധംകെട്ടുവീണതും നിരവധിപേര്‍ ഭയം മൂലം തീയറ്റര്‍ വിട്ട് പുറത്തുപോയതും. ഫ്രഞ്ച് സംവിധായകയായ ജൂലിയ ഡുകൗര്‍ണാവിന്റെ ടൈറ്റേന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഒരു പഴയ കാറില്‍ നിന്നും ഗര്‍ഭം ധരിക്കുന്ന യുവതിയുടെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സിഡ്നി ഫിലിം ഫെസ്റ്റിവലില്‍ ഇതിന്റെ പ്രീമിയര്‍ കണ്ട ഇരുപതോളം പേര്‍ ബോധംകെട്ടുവീണതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ഡിസംബര്‍ 31 ന് ആയിരിക്കും ഈ സിനിമ ബ്രിട്ടനില്‍ പ്രദര്‍ശനത്തിനെത്തുക. നേരത്തേ ചില ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അതിഭയങ്കരമായ വയലന്‍സ് സീനുകള്‍ അവിടെയും കാണികളില്‍ പലരുടെയും കണ്ണുകള്‍ പൊത്തിച്ചു. പലര്‍ക്കും നാഢീ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഇതുകണ്ടതുവഴി ഉണ്ടായെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഫ്രാന്‍സിലെ കെയ്ന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്.
തീയറ്റര്‍ വിട്ടുപുറത്തുപോയ പലരും പറയുന്നത് തീര്‍ത്തും വിചിത്രമായ ഒരു സിനിമയാണിതെന്നാണ്. ഇതേ വികാരം പലരും സമൂഹമാധ്യമങ്ങളിലും പങ്കുവയ്ക്കുന്നുണ്ട്. ചില ദൃശ്യങ്ങള്‍ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംവിധായക തന്നെ സമ്മതിക്കുന്നു.ഡേവിഡ് ക്രോണെന്‍ബെര്‍ഗിന്റെ ക്രാഷ് എന്ന സിനിമയുമായി ചില വിദൂര സാമ്യതകള്‍ ചിലര്‍ ഈ ചിത്രത്തിന് ആരോപിക്കുന്നുണ്ട്. അതുപോലെ തന്നെ ഡേവിഡ് ലിഞ്ചിന്റെ ബ്ലൂ വെല്‍വെറ്റ് എന്ന ചിത്രവുമായും സമാനതകള്‍ ഉണ്ടെന്ന് ചിലര്‍ പറയുന്നു.ഈ രണ്ടു ചിത്രങ്ങളും കെയ്നില്‍ പ്രദര്‍ശിപ്പിച്ച ഉടനെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചവയാണ്.
കെയ്നില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വിചിത്രമായ സിനിമ എന്നാണ് ചില പാശ്ചാത്യമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം വെറും വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ സിനിമ എന്ന് ഗാര്‍ഡിയനെ പോലുള്ള മാധ്യമങ്ങളും ഇതിനെ വിശേഷിപ്പിക്കുന്നു. എന്നാല്‍, സിനിമയിലെ മുഴുവന്‍ പാരമ്പര്യ പ്രസ്ഥാനങ്ങളേയും തള്ളിക്കളയുന്ന രീതിയാണ് സംവിധായിക അവലംബിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് മാസികയായ ലെസ് ഇന്റോക്കുപ്റ്റിബിള്‍സ് പറയുന്നു.

Related Articles

Back to top button