InternationalLatest

സൗദിയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍

“Manju”

ജിദ്ദ: സൗദി അറേബ്യയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍ സേവനം തുടങ്ങി. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയ)ന്റെ സഹകരണത്തോടെയാണ് വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്ന സേവനം പാസ്പോര്‍ട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും തുടങ്ങിയത് .

വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാന്‍ 2020 ജനുവരിയിലാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. അതെ സമയം പുതിയ തീരുമാനത്തില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടുകയില്ല. പുതിയ സംവിധാനം നിലവില്‍ വന്നതോടെ തൊഴിലുടമക്ക് സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ കീഴിലുള്ളവരുടെ താമസ, വര്‍ക്ക് പെര്‍മിറ്റുകള്‍ മൂന്ന് മാസം, ആറ് മാസം, ഒന്‍പത് മാസം, മുമ്പുള്ളതു പോലെ ഒരു വര്‍ഷം എന്നീ രീതികളില്‍ പുതുക്കാന്‍ സാധിക്കും.

സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക, കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ മാനേജ്മെന്റിനു പണം ചെലവഴിക്കാന്‍ സാധ്യമാക്കുക, ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ പുതുക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button