KeralaLatest

ഗൂഗിള്‍ പേ കോടികള്‍ ലാഭം കൊയ്യുന്നത് എങ്ങനെ ?

“Manju”

പണ്ടൊക്കെ ഒരു ബാങ്ക് ഇടപാടിന് നാം എന്ത് ബുദ്ധിമുട്ടുമായിരുന്നു. യാത്ര ചെയ്യണം, ക്യൂ നില്‍ക്കണം, ഫോം പൂരിപ്പിക്കണം… ഇപ്പോള്‍ ഒറ്റക്ലിക്കിന് ഗൂഗിള്‍ പേ വഴി നിങ്ങള്‍ക്ക് പണം അയക്കാന്‍ കഴിയുന്നു. നോക്കുക പണം അയക്കുന്നവനില്‍നിന്നും സ്വീകരിക്കുന്നവനില്‍നിന്നും ഒരു രൂപപോലും ഡിജിറ്റല്‍ പേമെന്റ് ആപ്പുകള്‍ ഈടാക്കുന്നില്ല. ഒരു ചൂഷണവും നടത്താതെ ഓരോ മിനിട്ടിലും അവര്‍ കോടികളുടെ ഇടപാടുകള്‍ നടത്തുന്നു. ലക്ഷങ്ങള്‍ ലാഭം കൊയ്യുന്നു. ഇവരുടെ സാമ്പത്തിക ശാസ്ത്രം നമ്മുടെ പരമ്പരാഗത മാര്‍ക്സിയന്‍ ധാരണകളെ പൊളിച്ചടുക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2014ലെ നോട്ടുനിരോധനം കൊണ്ടുണ്ടായ ഒരു ഗുണമാണ് ക്യാഷ്‌ലെസ്സ് ഇക്കണോമി. പെട്ടിക്കടകള്‍പോലും പേടിഎം ആയകാലമായിരുന്നു അത്. സത്യത്തില്‍ ക്യാഷ് ലെസ്സ് ഇക്കോണമിയുടെ സാധ്യതകള്‍ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നമ്മുടേത്. നോട്ട് അടിക്കുക, നിലനിര്‍ത്തുക എന്നതൊക്കെ വളരെ ചെലവ് പിടിച്ച പണിയാണ്. ഡിജിറ്റല്‍ മണിയിലെ എല്ലാ ഇടപാടുകള്‍ക്കും രേഖയുണ്ട്. അതുകൊണ്ടുതന്നെ കള്ളനോട്ടുപോലെ കള്ളപ്പണത്തിന്റെയും സാധ്യതകള്‍ അത് കുറക്കും. ഭാവിയില്‍ ലോകം പേപ്പര്‍ കറന്‍സി ഇല്ലാത്തത് ആവുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ പ്രവചനം. കമ്യൂണിസ്റ്റ് ചൈനയില്‍ പലയിടത്തും പേപ്പര്‍ കറന്‍സികള്‍ ഇല്ലാത്ത അവസ്ഥയാണ്. യൂറോപ്പിലും പലയിടത്തും അത് സംഭവിക്കുന്നു. ഭാവിയില്‍ ഇന്ത്യയും അതേ വഴിക്ക് നീങ്ങേണ്ടി വരും
എന്താണ് ഗൂഗിള്‍ പേ, അത് സുരക്ഷിതമോ?
മിക്കവാറും എല്ലാ ഉപയോക്താക്കള്‍ക്കും അറിയാവുന്ന ഒരു പേയ്മെന്റ് ആപ്പാണ് ഗൂഗിള്‍ പേ. എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അതിന്റെ യഥാര്‍ത്ഥ ആപ്ലിക്കേഷനെക്കുറിച്ചും പ്രത്യേകിച്ച്‌ ഇലക്‌ട്രോണിക് കൊമേഴ്‌സ് മേഖലയെക്കുറിച്ചും അറിയൂ. ഈ അര്‍ത്ഥത്തില്‍, ഗൂഗിള്‍ പേ, മുമ്പ് ഗൂഗിള്‍ വിത്ത് ഗൂഗിള്‍ എന്നും ആന്‍ഡ്രോയിഡ് പേ എന്നും അറിയപ്പെട്ടിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഗൂഗിള്‍ തേസ് എന്നറിയപ്പെട്ടിരുന്ന ആപ്പാണിത്. ശേഷം ഗൂഗിള്‍ പേയെന്ന് പേര് മാറ്റുകയായിരുന്നു. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരിലൂടെ യു.പി.ഐ പേമെന്റ് നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം ആപ്പായ ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം വളരെ ലളിതമാണ്. ഇതെ ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം നിങ്ങളുടെ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും ഉറപ്പുവരുത്താന്‍ മറക്കരുത്. കാരണം ഗൂഗിള്‍-പേയുടെ പ്രവര്‍ത്തനം ഫോണ്‍ നമ്പര്‍ അധിഷ്ഠിതമായാണ്.
ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമാണ് ഗൂഗിള്‍ പേ. നേരിട്ടുള്ള ഇന്റര്‍നെറ്റ് ബാങ്കിങ് പോലെയത്ര കടുപ്പമുള്ളതല്ല ഇതിന്റെ ഉപയോഗം. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ വളരെ ലളിതമായി ഏതു സമയവും പണം കൈമാറാനാകുമെന്ന പ്രത്യേകതയും ആപ്പിനുണ്ട്. കൂടാതെ പണം കൈമാറുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കുമായി നിരവധി കാഷ് ബാക്ക് ഓഫറുകളും ഗൂഗിള്‍ നല്‍കുന്നുണ്ട്.
ഗൂഗിള്‍ പേയുടെ ഫലസിദ്ധി സംബന്ധിച്ച്‌ നിരവധി പഠനങ്ങള്‍ ലോകത്തില്‍ നടന്നിട്ടുണ്ട്. ഇടപാടുകളില്‍ 99.99 ശതമാനമാണ് പലപ്പോഴും ആക്വറിസി കിട്ടിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിള്‍ പേയില്‍നിന്ന് അയച്ച പണം ഉപഭോക്താവിന് കിട്ടിയില്ലെങ്കില്‍ അത് നഷ്ടമാവുമെന്നത് തെറ്റിദ്ധാരണയാണ്. സാധാരണ ഗതിയില്‍ ഒരു ട്രാന്‍സാക്ഷന്‍ എറര്‍ വന്നാല്‍ പണം 48 മണിക്കൂറിനുള്ളില്‍ തിരികെ വരും. ഗൂഗിള്‍ പേയുടെ കുഴപ്പം കൊണ്ടല്ല ബാങ്കിന്റെ സെര്‍വര്‍ പ്രശ്നം കൊണ്ടും, നെറ്റ് വര്‍ക്ക് ദുര്‍ബലമാവുന്നതു കൊണ്ടുമാണ് പ്രശ്നങ്ങള്‍ ഉണ്ടാവാറുള്ളത്. ഗൂഗിള്‍ പേ എന്നത് ഒരു ആഗോള ബ്രാന്‍ഡാണ്. നിങ്ങളുടെ പണം തട്ടിയെടുക്കണം എന്ന ഉദ്ദേശമൊന്നും അതിനില്ല. അഥവാ നിങ്ങള്‍ക്ക് പണം പോയാല്‍ പരാതിപ്പെടാനുള്ള അവസരവും ഉണ്ട്. അത് നെറ്റില്‍ സേര്‍ച്ച്‌ ചെയ്താല്‍ ലഭിക്കും. പക്ഷേ പ്രചാരണം ഗൂഗിള്‍ പേയില്‍ പണം പോയാല്‍ പരാതിപ്പെടാന്‍ കഴിയില്ല എന്നതാണ്. മാത്രമല്ല നിങ്ങളുടെ സര്‍വീസ് പ്രാവൈഡറായ ബാങ്കിനും ഈ വിഷയത്തില്‍ ഉത്തരവാദിത്വം ഉണ്ട്. നിങ്ങള്‍ക്ക് ബാങ്കിങ് ഒംബുഡ്സ്മാനിലും പരാതിപ്പെടാം. പക്ഷേ ബാങ്ക് ജീവനക്കാര്‍ക്കുപോലും ഇത് അറിയില്ല. അഥവാ ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഇതില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയില്ല എന്ന മറുപടിയാണ് അവര്‍ നല്‍കുക.
ഒരിക്കലും പണം നഷ്ടമാവില്ലെന്ന് പഠനങ്ങള്‍
ഇന്ത്യയില്‍ ഗൂഗിള്‍ പേ വഴി പണം പോയവരുടെ സേര്‍ച്ച്‌ ഹിസ്റ്ററി പരിശോധിക്കുന്നത് രസകരമാണ്. ഇങ്ങനെ പണം പോയി എന്ന് പറയുന്നവരില്‍ 90 ശതമാനവും നമ്ബര്‍ മാറി അയച്ചവര്‍ ആണ്. മറ്റൊന്ന് ബാങ്കിന്റെ സെര്‍വര്‍ പ്രശ്നം മൂലം ഡിലേ വന്നവരും. ഒഒരു അഞ്ചൂറുരൂപ പോയി നിങ്ങള്‍ പോസ്റ്റിട്ടാല്‍ അത് ഗൂഗിള്‍ പേ എന്ന ബ്രാന്‍ഡിന് ഉണ്ടാവുന്ന തിരിച്ചടി അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഗൂഗിള്‍പേ ടീം പരാതികള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
നോട്ടുനിരോധാനത്തിന്റെ സമയത്താണ് ഇന്ത്യയില്‍ ഗൂഗിള്‍ പേ തരംഗം ആഞ്ഞടിച്ചത്. ആ സമയത്ത് പലരും പുതുതായി ഈ അപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആ സമയത്ത് പഴയത തലമുറയില്‍പെട്ട പലര്‍ക്കും ഉണ്ടായ ഒരു തോന്നലാണ് പണം നഷ്ടമായി എന്നത് എന്നതും ഇതിനെ ‘ജനറേഷന്‍ ഷോക്ക് ‘ എന്നാണ് ഞങ്ങള്‍ പറയുന്നതുമെന്നാണ് ഗൂഗിര്‍ പേ വക്താവ് ആകാശ് കോത്തരി പറഞ്ഞത്. ജനങ്ങള്‍ ആപ്പുമായി സുപരിചിതര്‍ ആയതോടെ പരാതിയും കുറഞ്ഞു. ഇന്ന് ഓരോ സെക്കന്‍ഡിലും ഇന്ത്യയില്‍ ലക്ഷങ്ങളുടെ ഇടപാടാണ് ഗൂഗിള്‍ പേ വഴി നടക്കുന്നത്. ലോകത്ത് കോടികളും.
പണം ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നത് സമയ ലാഭം മാത്രമല്ല സാമ്ബത്തിക ലാഭവും നല്‍കാറുണ്ട്. ഓഫറുകളും റിവാര്‍ഡ്സ് പോയിന്റും പരമാവധി പ്രയോജനപ്പെടുത്തിയാല്‍ ചെറുതല്ലാത്ത തുക നേടാം
ഗൂഗിള്‍ പേ ആണ് പണം ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത് എങ്കില്‍ പരമാവധി 9,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാന്‍ അവസരമുണ്ട്. റെഫറല്‍ കോഡ് ഉപയോഗിച്ച്‌ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആദ്യ ട്രാന്‍സാക്ഷന്‍ നടത്തുന്നത് എങ്കില്‍ 51 രൂപ ലഭിക്കും. മറ്റ് പോയിന്റുകള്‍ക്ക് വിവിധ റിവാര്‍ഡ്സ് പോയിന്റുകളും ലഭ്യമാണ്.
നമ്മുടെ സുഹൃത്തുക്കള്‍ക്കും മറ്റും ഗൂഗിള്‍ പേ റെഫറല്‍ ലിങ്കുകള്‍ നല്‍കാം. പരമാവധി 50 പേര്‍ക്ക് വരെ ഇങ്ങനെ ലിങ്കുകള്‍ നല്‍കാന്‍ ആകും. നമ്മുടെ സുഹൃത്തുക്കള്‍ ഈ ലിങ്ക് ഉപയോഗിച്ച്‌ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ 51 രൂപ വീതം നമുക്കും അവര്‍ക്കും ലഭിക്കും. ആദ്യ ട്രാന്‍സാക്ഷന് ആണ് ഇത് ലഭിക്കുക.തുടക്കത്തില്‍ 21 രൂപയായിരുന്നെങ്കിലും ഇപ്പോള്‍ റെഫറല്‍ കോഡിന് 51 രൂപ വീതമാണ് ലഭിക്കുക. ഇതുമാത്രമല്ല ഗൂഗിള്‍ പേ ഉപയോഗിച്ച്‌ നടത്തുന്ന പണം ഇടപാടുകള്‍ക്ക് റിവാര്‍ഡ്സ് പോയിന്റുകള്‍ നേടാം. പരമാവധി ഒരു അക്കൗണ്ടിന് 9,000 രൂപ വരെ നേടാന്‍ അവസരമുണ്ട്. കമ്പനിയുടെ പ്രമോഷണല്‍ ഓഫറുകളുടെ ഭാഗമായി ആണ്.
10 ബില്യന്‍ ഡോളര്‍ മൂല്യമുള്ള പേടിഎം
ഗൂഗിള്‍ പേ കഴിഞ്ഞാല്‍ ഇന്ത്യയിലും കേരളത്തിലും ഏറ്റവും പ്രചാരത്തിലുള്ളത് പേ ടി എം ആണ്. ഉത്തര്‍പ്രേദേശിലെ നോയിഡയിലെ പ്രത്യേക സാമ്ബത്തിക മേഖലയിലാണ് ഇതിന്റെ ആസ്ഥാനം. പേടിഎം 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍, യാത്ര, സിനിമകള്‍, ഇവന്റ് ബുക്കിങ് എന്നിവ പോലുള്ള ഓണ്‍ലൈന്‍ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകള്‍, പച്ചക്കറി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ്, ടോളുകള്‍ തുടങ്ങി അനവധി നിരവധി ആവശ്യങ്ങള്‍ക്ക് പേടിഎം ഇന്ന് ഉപയോഗിക്കുന്നു. ക്യുആര്‍ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതല്‍ ജനകീയമായി. 2018 ജനുവരിയിലെ കണക്കനുസരിച്ച്‌ പേടിഎമ്മിന്റെ മൂല്യം 10 ബില്യണ്‍ ഡോളറാണ്.
ന്യൂഡല്‍ഹിയോട് ചേര്‍ന്നുള്ള നോയിഡ ആസ്ഥാനമായി, 2010ല്‍ രണ്ട് മില്യണ്‍ ഡോളറിന്റെ പ്രാരംഭ മുതല്‍ മുടക്കില്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപിച്ചത്. പ്രീപെയ്ഡ് മൊബൈല്‍, ഡിടിഎച്ച്‌ റീചാര്‍ജ് പ്ലാറ്റ്‌ഫോമായിട്ടായിരുന്നു തുടക്കം. പിന്നീട് 2013 ല്‍ ഡാറ്റ കാര്‍ഡ്, പോസ്റ്റ്പെയ്ഡ് മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ ബില്‍ പേയ്‌മെന്റുകള്‍ എന്നിവ കൂടിചേര്‍ത്ത് പേടിഎം സേവനങ്ങള്‍ വിപുലീകരിച്ചു. 2014 ജനുവരി ആയപ്പോഴേക്കും കമ്പനി പേടിഎം വാലറ്റ് പുറത്തിറക്കി. ഇന്ത്യന്‍ റെയില്‍വേയും ഉബറും ഇത് അവരുടെ ഒരു പേയ്‌മെന്റ് ഓപ്ഷനായി ചേര്‍ത്തു. വിദ്യാഭ്യാസ ഫീസ്, മെട്രോ, റീചാര്‍ജുകള്‍, വൈദ്യുതി, ഗ്യാസ്, വാട്ടര്‍ ബില്‍ പേയ്മെന്റുകള്‍ എന്നിവ പോലുള്ള കൂടുതല്‍ ഉപയോഗ സംവിധാനങ്ങള്‍ 2015 ല്‍ പുറത്തിറക്കയതോടെ പേടിഎമ്മിന്റെ പ്രചാരം വര്‍ദ്ധിച്ചു.
എങ്ങനെയാണ് ഇവര്‍ കോടികള്‍ ഉണ്ടാക്കുന്നത്?
നിങ്ങള്‍ ഒരാള്‍ക്ക് നൂറുരൂപ ഗൂഗിള്‍ പേ വഴി അയച്ചാല്‍ അയാള്‍ക്ക് അത്രയും തുക തന്നെ കിട്ടും. നിങ്ങളില്‍നിന്നോ അയാളില്‍നിന്നോ ഒരു പൈസപോലും അവര്‍ പിടിക്കുന്നില്ല. പിന്നെ എവിടെയാണ് ലാഭം. അതിനെയാണ് ഫിന്‍ടെക്ക് ഇന്റലിജന്‍സ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
ഫിന്‍ ടെക്ക് കമ്പനികള്‍ എന്നാണ് ഇത്തരം കമ്പനികള്‍ക്ക് പറയുക. അതായത് ഫിനാന്‍സും ടെക്ക്നോളജിയും സമ്മേളിച്ചവ. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, പോളിസി ബസാര്‍ തുടങ്ങിയവയാണ് നാം അറിയുന്നത്. ലോകത്തിന്റെ നാനാഭാഗത്തായി ഇപ്പോള്‍ നിരവധി ഫിന്‍ ടെക്ക് കമ്ബനികള്‍ മുളച്ചുപൊന്തുന്നുണ്ട്. കേരളത്തിന്റെ സ്വന്തം ആപ്പ് എന്ന് പറഞ്ഞ് ഒരു ടീം ഇപ്പോള്‍ നമ്മുടെ നാട്ടിലും പരസ്യം ചെയ്യുന്നുണ്ട്. പേടിഎമ്മും പോളിസി ബസാറും ഇപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റ് ചെയ്ത ദിവസം പേടിഎം ഷെയര്‍ വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പക്ഷേ പല ആളുകള്‍ക്കും ഇപ്പോഴും ഇവരുടെ ബിസിനിസ് മോഡല്‍ മനസ്സിലായിട്ടില്ല. ആമസോണ്‍ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ഒരു പരസ്യവും വാങ്ങാതെ, ചെറിയ സബ്സ്‌ക്രിപഷ്ന്‍ തുക വാങ്ങി വന്‍ ലാഭം ഉണ്ടാക്കുന്നില്ലേ. അതുപോലത്തെ ഒരു ഇടപാടാണ് ഫിന്‍ ടെക്ക് കമ്പനികളും ചെയ്യുന്നത്.
നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുത്ത് ഒരു സാധനം വാങ്ങിക്കുകയാണെങ്കില്‍, കടയുടമയുടെ അക്കൗണ്ടില്‍നിന്ന് ചെറിയൊരു തുക, ബാങ്ക് ഈടാക്കും. ഇതിനാണ് എം.ഡി.ആര്‍ അഥവാ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും കടയുടമകള്‍ക്ക് ക്യാഷ് പര്‍ച്ചേസ് ആയിരുന്നു താല്‍പ്പര്യം. ബാങ്ക് ഇഷ്യൂ ചെയ്യുന്ന കാര്‍ഡുകള്‍ ആയിരിക്കും നിങ്ങളുടെ കൈയില്‍ ഉണ്ടാവുക. ബാങ്കിന് ഈ ടെക്ക്നോളജി നല്‍കുന്ന കമ്ബനികള്‍ ആണ് മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ളവ. കടയുടമ നല്‍കുന്ന കമ്മീഷന്‍, ബാങ്കും മാസ്റ്റര്‍ കാര്‍ഡ് പോലുള്ള സര്‍വീസ് പ്രൊവൈഡറും ചേര്‍ന്ന് വീതിച്ചെടുക്കും. ഉദാഹരണമായി നിങ്ങള്‍ നൂറുരൂപ, വിലയുള്ള ഒരു സാധനത്തിനായി കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍, കടയുടമക്ക് ലഭിക്കുക 98 രൂപ മാത്രമായിരിക്കും. ഓരേ രൂപ വീതം ബാങ്കും സര്‍വീസ് പ്രൊവൈഡറും പങ്കുവെക്കും. എല്ലായിപ്പോഴും ഇങ്ങനെയല്ല. പലതിനും പലരീതിയിലാണ് കമ്മീഷന്‍.
വിസക്കും മാസ്റ്റര്‍ കാര്‍ഡിനും ബദലായി ഇന്ത്യ കൊണ്ടുവന്നതാണ് റുപ്പെ കാര്‍ഡ്. ഇതിന്റെ ഗുണം, വളരെ കുറച്ച്‌ കമ്മീഷനേ ഇടാക്കുന്നുവെന്നതാണ്.അതിനുശേഷമാണ് യു.പി.എ അഥവാ യൂണിഫൈഡ് പേമന്റ് ഇന്‍ര്‍ഫേസ് എന്ന സംവിധാനം വന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എന്‍.പി.സിഐ ആണ് യു.പി.എ കൊണ്ടുവരുന്നത്. യു.പി.എ വന്നതോടെ എം.ഡി.ആര്‍ എന്നത് പൂജ്യമായി. അതായത് കടയുടമ, യു.പി.എ വഴി ഒരു ഇടപാട് നടത്തിയാല്‍ യാതൊരു ട്രാന്‍സാക്ഷന്‍ ഫീസും നല്‍കേണ്ടതില്ല.
പിന്നെ എങ്ങനെയാണ് ഫിന്‍ടെക്ക് കമ്പനികള്‍ നിലനില്‍ക്കുന്നത്? ബില്ലേസ് കമ്മീഷന്‍ എന്നതാണ് അവരുടെ പ്രധാന വരുമാന മാര്‍ഗം. ഉദാഹരമായി നിങ്ങള്‍ ഗൂഗിള്‍ പേയോ പേടിഎമ്മോ ഉപയോഗിച്ച്‌, ഫോണ്‍, കേബിള്‍ ടീവി, ബ്രോഡ് ബാന്‍ഡ് തുടങ്ങിയവ റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ആര്‍ക്കാണോ, പണം കൊടുക്കുന്നത് അവര്‍ ചെറിയൊരു തുക ഈ ഫിന്‍ടെക്ക് കമ്ബനിക്ക് കമ്മീഷനായി കൊടുക്കും. ഉദാഹരണമായി നിങ്ങള്‍ നറുരൂപക്ക് ഗൂഗിള്‍ പേയില്‍ ജിയോ ഫോണ്‍ റീചാര്‍ജ് ചെയ്താല്‍ ഒന്നോ രണ്ടോ രുപ ഗൂഗിള്‍ പേക്ക് ജിയോ നല്‍കും. സിനിമാ ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് അങ്ങനെയുള്ളവ എടുക്കുമ്ബോഴും ഇതേ മോഡല്‍ കമ്മീഷന്‍ ലഭിക്കും. ഇതാണ് ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ നിലനില്‍ക്കുന്നത്. നോക്കുക എത്ര മനോഹരമായ സോഷ്യലിസം എന്ന് നോക്കുക. നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാരന് ഗൂഗിള്‍ പേ ഉപയോഗിക്കുമ്ബോള്‍ ഒരു നഷ്ടവും വരുന്നില്ല. മറിച്ച്‌ ‘കുത്തക’ എന്ന പദാവലിയില്‍ നാം പെടുത്തിയ വലിയ കമ്ബനികള്‍ ചെറിയ തുക തരുന്നു. പലതുള്ളി പെരുവെള്ളം പോലെ ഇത് വന്‍ തുകയാവുന്നു. ഓരോ മിനിട്ടിലും ലോകത്ത് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ എത്രയുണ്ടാവും. കോടികളാണ് അവരുടെ പ്രതിദിന വരുമാനം.
ഫിന്‍ ടെക്ക് കമ്ബനികള്‍ക്ക് പലര്‍ക്കും സ്വന്തമായി പേമെന്റ് ഗേറ്റ്‌വേകള്‍ ഉണ്ട്. നിങ്ങളുടെ അക്കൗണ്ടും മര്‍ച്ചന്റിന്റെ അക്കൗണ്ടുമൊക്കെ ആക്സ്സ് ചെയ്യാവുന്ന ഒരു നെററ് വര്‍ക്കാണ് ഇത്. ഇത് മെയിന്റെയില്‍ ചെയ്യുന്നതിന്, നല്ല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വേണം. സെക്യൂരിറ്റി പ്രശ്നം മറികടക്കണം. നിരന്തരം .അപ്ഡേറ്റ് ചെയ്യണം. ഡാറ്റാ പ്രൊട്ടക്ഷന്‍വേണം. വലിയ ചിലവുള്ള കാര്യമാണ്. പക്ഷേ ഈ പേമെന്റ് ഗേറ്റ്‌വേകളും ഇവര്‍ക്ക് പണം നേടിക്കൊടുക്കുന്നുണ്ട്. ഉദാഹരണമായി ഊബര്‍ ഓല, എന്നിവ പേടിഎമ്മിന്റെേേ പമെന്റ് ഗേറ്റ്‌വേയാണ് ഉപയോഗിക്കുന്നു. ഇതിന് ഊബര്‍ പേടിഎമ്മിന് മാസാമാസം സബ്സ്‌ക്രിപ്ഷന്‍ ഫീയായി നിശ്ചിത തുക കൊടുക്കണം. നിങ്ങള്‍ സ്വന്തമായി വെബ്സൈറ്റ് ഒക്കെ ഉണ്ടാക്കി ഒരു സാധനം വില്‍ക്കാന്‍ വച്ചാല്‍, ഈ ഫിന്‍ടെക്ക് കമ്ബനികളുടെ പെയ്മെന്റ് ഗേറ്റ്‌വേ ചെറിയ ഒരു സബ്സ്‌ക്രിപ്ഷന്‍ കൊടുത്ത് വാങ്ങാം. ഗൂഗിള്‍ പേക്ക് സ്പോര്‍ട്സ് ആന്‍ഡ് നിയര്‍ ബൈ സ്റ്റോര്‍സ് വഴി വലിയ ബിസിനസ് ഗ്രൂപ്പുകളുമായി പാര്‍ട്ണര്‍ ഷിപ്പുണ്ട്. ഫോണ്‍ പേക്ക് സ്വിച്ച്‌ പ്ലാറ്റ്ഫോമുണ്ട്. പേ ടി എമ്മിന് മിനി ആപ്പ് സ്റ്റോര്‍ ഉണ്ട്. ഇതുവഴി ഒരു ബിസിനസ് നടക്കുകയാണെങ്കില്‍ ഈ കമ്പനികള്‍, മൊബൈല്‍ ആപ്പുകള്‍ക്ക് ഒരു തുക കമ്മീഷനായി നല്‍കും. ഇങ്ങനെയുള്ള വിവിധ വഴികളിലൂടെയാണ് ഇവര്‍ നിലനില്‍ക്കുന്നത്.

യഥാര്‍ഥ സോഷ്യലിസം വരുന്ന വഴികള്‍
ഇങ്ങനെ കിട്ടുന്ന ലാഭത്തിന്റെ ഒരു ഭാഗമാണ് അവര്‍ ക്യാഷ് ബാക്ക് ആയി നല്‍കുന്നത്. മത്സരം മറുകിയതോടെ, കസ്റ്റമേഴസിനെ നിലനിര്‍ത്തായി കാഷ് ബാക്ക് ഓഫറുകളും വര്‍ധിച്ചു. നോക്കണം, അതേ അപ്പില്‍നിന്ന് വീണ്ടും മറ്റൊരു സേവനം ഉപയോഗിക്കുമ്ബോഴാണ് നിങ്ങള്‍ക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത്. അതായത് ലക്ഷ്യം കസ്റ്റമേഴ്സിനെ പിടിച്ചു നിര്‍ത്തുകയാണെന്ന് വ്യക്തം. പിന്നെ ബില്ലേസ് തന്നെ കാഷ് ബാക്ക് തരുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. സ്റ്റാര്‍ ബഗ്സില്‍ നിന്ന് കോഫി കുടിച്ചാല്‍ പത്തുരൂപ ഇളവ് ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്നു. ഇവിടെ ഇളവ് കച്ചവടക്കാര്‍ നേരിട്ട് നല്‍കുന്നതാണ്. അവര്‍ക്ക് കൂടുതല്‍ കച്ചവടം. ഫിന്‍ ടെക്ക് കമ്ബനിക്ക് കമ്മീഷന്‍. ഉപഭോക്താവിന് ലാഭം! ഇവിടെ എവിടെയാണ് മാര്‍ക്സിയന്‍ തിയറിയില്‍ പറയുന്ന ചൂഷണം. വിന്‍ വിന്‍ സിറ്റുവേഷന്‍ അഥവാ പോസറ്റീവ് സം ഗെയിം എന്നാണ് ഇതിനെ പറയുന്നത്. എല്ലാവര്‍ക്കും പുരോഗതി മാത്രം. ( സാന്ദര്‍ഭികമായി പറയട്ടെ കമ്യൂണിസ്റ്റ് ഇക്കണോമിയെ നെഗറ്റീവ് സം ഗെയിമായിട്ടാണ് പല ആധുനിക സാമ്ബത്തിക ശാസ്ത്രജ്ഞരും വിലയിരുത്തിയിട്ടുള്ളത്. എങ്ങനെ കൂട്ടിയാലും നഷ്ടം മാത്രം!)
മറ്റാര്‍ക്കുമില്ലാത്ത ഒരു കാര്യം പേടിഎമ്മിന് ഉണ്ട്. പേടിഎമ്മിന് സ്വന്തമായി ബാങ്കുണ്ട്. അതുകൊണ്ടുതന്നെ മര്‍ച്ചന്റുകളുടെ പണം പേടിഎം ബാങ്കില്‍ തന്നെയാണ് കിടക്കുന്നത്. ഗൂഗിള്‍ പേ ഒക്കെ കസ്റ്റമര്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇടുന്നെത്. നാളെ ഇത്തരം കമ്ബനികള്‍ക്ക് വായ്‌പ്പകൊടുക്കാനുള്ള സ്വാതന്ത്ര്യം ആര്‍.ബി.ഐ അനുവദിച്ചാല്‍ കളിമാറും. പേടിഎമ്മിന് സ്വന്തം ബാങ്കില്ലേ. അപ്പോള്‍ നാളെ ലോണ്‍ എടുക്കാന്‍ പേടിഎം വഴി സ്വാധിക്കും. ഇന്‍ഷൂറന്‍സ്, മ്യൂച്ചല്‍ ഫണ്ട്. ഷെയര്‍ ട്രേഡിങ്ങ് തുടങ്ങിയ സകല ഡീലിങ്ങും ഒരു ആപ്പ് വഴി സാധിക്കും. ആ കാലവും വൈകാതെ ഉണ്ടാവുമെന്നാണ് വിജഗ്ദ്ധര്‍ പറയുന്നത്.

Related Articles

Back to top button