ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ച് 6 പേർ മരിച്ച ദുരന്തത്തിൽ സിംഗപ്പുർ കപ്പലിന്റേത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കപ്പൽ ആവശ്യമായ അകലം പാലിച്ചില്ലെന്നും ബോട്ട് കണ്ടിട്ടും വേഗത കുറച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദുരന്തം മുന്നിൽ കണ്ടപ്പോൾ പോലും സെക്കൻഡ് ഓഫിസർ ക്യാപ്റ്റന്റെ സഹായം തേടിയില്ല. അവസാന നിമിഷമാണ് ഗതിമാറ്റാൻ തയ്യാറായത്. 19.4 നോട്ട് ആയിരുന്നു ഈ സമയത്തും വേഗതയെന്നും റിപ്പോർട്ട് പറയുന്നു. മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് സർക്കാരിന് കൈമാറി.
കഴിഞ്ഞ വർഷം ഏപ്രില്‍ 21നാണ് ദുരന്തം ഉണ്ടായത്. ആറുപേർ മരിച്ചു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം ബോട്ടുകളിൽ ട്രാക്കിങ് സംവിധാനം ഉറപ്പാക്കണമെന്ന് കേരളത്തോട് നിർദ്ദേശിച്ചിട്ടുമുണ്ട്.