പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ഗോദാനം നടന്നു. പാലക്കാട് ജില്ലയിൽ വേട്ടേക്കരൻക്കോടത്തു വീട്ടിൽ ശുചീന്ദ്രൻ മകൾ റോഷ്നിയാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് ഗോക്കളെ ഗുരു പാദങ്ങളിൽ സമർപ്പിച്ചത്. ഭാരതീയ സംസ്കാരത്തില്‍ പുരാതനകാലം മുതല്‍ ഗോദാനം മഹത്ദാനമായി കരുതിപ്പോരുന്നു.
ഗോക്കളെ വളര്‍ത്തുകയും, പരിപാലിക്കുകയും ചെയ്യുന്നത് മഹത് കര്‍മ്മമായാണ് ശാന്തിഗിരി ആശ്രമത്തിലും കരുതിപ്പോരുന്നത്. പല തീരാദോഷങ്ങളുടെയും പരിഹാരമായി ഗോശാലയില്‍ കര്‍മ്മം ചെയ്യുന്നതിനും., ഗോക്കള്‍ക്ക് അന്നദാനം ചെയ്യുന്നതിനും ആശ്രമത്തില്‍ നിര്‍ദ്ദേശമുണ്ടാകാറുണ്ട്.