Latest

അനിയത്തി പ്രാവിലെ സ്‌പ്ലെൻഡർ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ

“Manju”

കൊച്ചി: അനിയത്തിപ്രാവ് സിനിമ കണ്ട ആരും സുധീഷ് എന്ന കള്ളകാമുകൻ ചെത്തി നടന്ന സ്‌പ്ലെൻഡർ മറന്നുകാണില്ല. സിനിമയോടൊപ്പം തന്നെ യുവാക്കളുടെ മനസിൽ ഇടം പിടിച്ച സ്വപ്‌ന വാഹനമായിരുന്നു സ്‌പ്ലെൻഡർ. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സ്‌പ്ലെൻഡർ യുവാക്കൾ ഏറ്റെടുത്തു. അന്ന് ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന വാഹനമായി വരെ സ്‌പ്ലെൻഡർ മാറി.

വർഷങ്ങൾ പിന്നിട്ടു. റൊമന്റിക് ഹീറോയിൽ നിന്ന് കുഞ്ചാക്കോ ബോബൻ വളർന്നു. സ്‌പ്ലെൻഡറിന് പകരം ബുള്ളറ്റും ഡ്യൂക്കും നിരത്തുകൾ കീഴടക്കി.എന്നാൽ വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും കുഞ്ചാക്കോ ബോബൻ തന്റെ പ്രിയപ്പെട്ട സ്‌പ്ലെൻഡറിനെ മറന്നില്ല പല വേദികളിലും നടൻ താൻ തന്റെ പ്രിയപ്പെട്ട ബെക്കിനെ തേടുന്ന കാര്യം പറഞ്ഞു.

കെ എൽ 04 ഡി 2827 എന്നായിരുന്നു സിനിമയിലെ ബൈക്കിന്റെ നമ്പർ. ഈ ബൈക്ക് എവിടെയെന്ന സസ്‌പെൻസ് അവസാനിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് അറിഞ്ഞ താരം, ഷോറൂം ഉടമ കമാൽ എം.മാക്കിയിലുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷം താരം സ്പ്ലെൻഡർ സ്വന്തമാക്കി.

അനിയത്തിപ്രാവ് എന്ന സിനിമ പുറത്തിറങ്ങി 25 വർഷം തികയുന്ന ഇന്ന് തന്നെയാണ് ബൈക്ക് തിരികെ ലഭിച്ചത് എന്നതും കൗതുകമായിരിക്കുകയാണ്.

Related Articles

Back to top button