ErnakulamKeralaLatest

മരണത്തിലും ഒന്നായി ഇരട്ടസഹോദരങ്ങള്‍

“Manju”

 

ചോറ്റാനിക്കര (എറണാകുളം) : ജനനത്തിലും മരണത്തിലും ഒന്നായി അവര്‍ … സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, തത്ക്ഷണം ഇരുവരും മരിച്ചു, വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും. കഞ്ചിക്കോട് ദേശീയപാത ചടയന്‍കാലായില്‍ ചരക്കു ലോറി സ്‌കൂട്ടറില്‍ ഇടിച്ച്‌ റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവര്‍ക്കും തത്ക്ഷണം ജീവന്‍ നഷ്ടമായി.
എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണും (35), ദീപു ജോണ്‍ ജോണുമാണ് (35) ദാരുണമായി മരിച്ചത്. കഴിഞ്ഞ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു അപകടം നടന്നത്.

രണ്ടു പേരും സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എന്‍ജിനീയര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു. കോയമ്ബത്തൂരില്‍ ജോലി ആവശ്യത്തിനു എത്തിയ ഇവര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്. സ്‌കൂട്ടര്‍ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച്‌ ഇരുവരും റോഡിലേക്കു തെറിച്ചു വീണതും പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയില്‍ പെടുകയായിരുന്നെന്നു കസബ പൊലീസ് പറയുന്നു.

കൊച്ചിയിലേക്കു തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരില്‍ നിന്നു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

അതേസമയം, ആദ്യം സ്‌കൂട്ടറില്‍ ഇടിച്ച ലോറി ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞിരുന്നു. അരമണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായി.

Related Articles

Back to top button