IndiaLatest

42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്രം

“Manju”

രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ കേന്ദ്ര നീക്കം. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. അനിശ്ചിത കാലത്തേയ്ക്ക് ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വേഗത്തില്‍ ഊര്‍ജമെത്തിച്ച്‌ പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.അതേസമയം, ഛത്തീസ്‌ഗഢില്‍ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മൂന്ന് ട്രെയിനുകള്‍ പുനസ്ഥാപിച്ചു.

വൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കാശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി.

രാജ്യത്ത് 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുള്ളത് . എല്ലാ താപനിലയവും കല്‍ക്കരിക്ഷാമം നേരിടുന്നുവെന്ന് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്സ് ഫെഡറേഷന്‍ (എഐപിഇഎഫ്) വെളിപ്പെടുത്തി. 147 നിലയത്തില്‍ അവശേഷിക്കുന്നത് 1.41 കോടി ടണ്‍ കല്‍ക്കരിമാത്രം. ഊര്‍ജസൂരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ 5.7 കോടി ടണ്‍ കല്‍ക്കരി ശേഖരം വേണമെന്നാണ് മാനദണ്ഡം. ഖനികളില്‍നിന്ന് കല്‍ക്കരി നിലയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

ഊര്‍ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍                                                                                       . ഉത്തര്‍പ്രദേശില്‍ മൂവായിരം മെഗാവാട്ടിന്റെ കുറവ്.                                                                              ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വൈദ്യുതി പരമാവധി നാലുമണിക്കൂര്‍ മാത്രം.                                                         . കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഏഴുമണിക്കൂര്‍വരെ പവര്‍കട്ട്. ഗ്രാമീണമേഖലയില്‍ വൈദ്യുതി കിട്ടാനില്ല.          . റംസാന്‍ മാസത്തില്‍ കശ്മീര്‍താഴ്വര ഇരുട്ടിലായത് ജനരോഷമുയര്‍ത്തി. 1600 മെഗാവാട്ട് വേണ്ടപ്പോള്‍ കിട്ടുന്നത് 900 മാത്രം.                                                                                                                                                      . ആന്ധ്രപ്രദേശില്‍ പ്രതിദിനം അഞ്ചുകോടി യൂണിറ്റിന്റെ കുറവുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു                                                                                                . പഞ്ചാബില്‍ കൃഷിക്ക് വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ പ്രക്ഷോഭത്തില്‍                                           . 300 മെഗാവാട്ട് വരെ പ്രതിദിന കുറവ് നേരിടുന്ന ബിഹാറില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പവര്‍കട്ട് തുടരുന്നു.          . ഹരിയാനയിലും ഉത്തരാഖണ്ഡിലും മണിക്കൂറുകളോളം പവര്‍കട്ട്.                                                                          . അപ്രഖ്യാപിത പവര്‍കട്ടില്‍ തമിഴ്നാട്ടിലെ വ്യവസ്ഥായ സ്ഥാപനങ്ങള്‍ സ്തംഭിച്ചു.                                                       . മൂവായിരം മെഗാവാട്ട് കുറവ് നേരിടുന്ന മഹാരാഷ്ട്രയില്‍ ആഴ്ചകളായി പവര്‍കട്ട് തുടരുന്നു.                                         . മധ്യപ്രദേശ്, ത്രിപുര, ഗോവ എന്നിവിടങ്ങളിലും വൈദ്യുതി പ്രതിസന്ധി തുടരുന്നു.                                                                                                                                                

 

 

Related Articles

Back to top button