KannurKeralaLatestMalappuram

രാജമല പെട്ടിമുടി ദുരന്തം; 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 42 ആയി

“Manju”

സിന്ധുമോള്‍ ആര്‍

ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് നടത്തിയ തിരച്ചിലില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ രാജമല പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് മണ്ണിലടിയിലായത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു ദുരന്തം. രണ്ട് കിലോമീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ലയങ്ങള്‍ നിന്ന ഭാ​ഗത്ത് കല്ലും ചെളിയും മാത്രമാണിപ്പോഴുള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

മണ്ണിനടിയില്‍ പെട്ടവര്‍ക്കുവേണ്ടി എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്. പത്ത് ഹിറ്റാച്ചികള്‍ ഉപയോ​ഗിച്ചാണ് തിരച്ചില്‍

Related Articles

Back to top button