പാലക്കാട്: കാണാതായ വനം വകുപ്പ് വാച്ചര്‍ രാജന് വേണ്ടി സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ നടത്തുന്ന തെരച്ചില്‍ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സൈലന്റ് വാലി വനത്തില്‍ നടത്തുന്ന തെരച്ചിലില്‍ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.
സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനപാലകനെ കണ്ടെത്താൻ നാളെ വരെ വനത്തിൽ തിരച്ചിൽ തുടരും. പ്രത്യേക സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. രാജനുവേണ്ടിയുള്ള തിരച്ചിൽ തമിഴ്നാട് വനമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സൈലന്റ് വാലി വനത്തിലെ തെരച്ചിലവസാനിപ്പിച്ച് തമിഴ്‌നാട് മൂക്കുത്തി നാഷണല്‍ പാര്‍ക്കിലെ തെരച്ചില്‍ തുടരാനാണ് നീക്കം.
ഇക്കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. രാജനെ ഏതെങ്കിലും വന്യ ജീവി ആക്രമിച്ചോ, വനത്തിനുള്ളില്‍ കുടുങ്ങിപ്പോയോ തുടങ്ങിയ സാധ്യതകളാണ് വനം വകുപ്പ് അന്വേഷിച്ചത്. രണ്ടാഴ്ചത്തോളം നടത്തിയ അന്വേഷണത്തില്‍ നിന്നും വന്യജീവി ആക്രമണ സാധ്യതകളൊന്നുമില്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ്.