KeralaLatest

ആസിഡ് കുടിച്ച കുടുംബത്തിലെ നാലാമത്തെ ആളും മരിച്ചു

“Manju”

തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്തെ കൂട്ട ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ബ്രഹ്മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണയാണു (24) കോട്ടയം മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
നവംബര്‍ 8നു രാത്രി രാജന്‍ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കാലായില്‍ സുകുമാരനും ഭാര്യയും മക്കളും ഉള്‍പ്പെടെ 4 പേര്‍ ആസിഡ് കുടിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരന്‍ (57), ഭാര്യ സീന (54), മൂത്തമകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു. സുവര്‍ണ്ണ മാത്രം രക്ഷപ്പെട്ടിരുന്നു. അന്നനാളത്തിനേറ്റ തകരാറിനെ തുടര്‍ന്ന് സുവര്‍ണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു. സംസ്‌കാരം നടത്തി.
പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്ബോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്ബത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.
കോവിഡിന് ശേഷം സുകുമാരന്റെ മൂത്ത മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനേത്തുടര്‍ന്ന് മകളുടെ വിവാഹം മാറ്റിവെച്ചതിലെ മാനസിക വിഷമങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് കുടുംബത്തെ എത്തിച്ചതെന്നാണ് സൂചന. അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button