IndiaLatest

കള്ളനോട്ട് കൂടിയെന്ന് ആർബിഐ

“Manju”

 

രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി ആർബിഐ അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ കറൻസി നോട്ടുകളിലെയും കള്ളനോട്ടുകളിൽ വർദ്ധനവുണ്ടായി. 500 രൂപയുടെ വ്യാജ നോട്ടുകളിൽ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളിൽ 54.16 ശതമാനവും വർദ്ധനവുണ്ടായതായി റിസർവ് ബാങ്ക് അറിയിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപയുടെ 39,451 കള്ളനോട്ടുകൾ കണ്ടെത്തി. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 79,669 കള്ളനോട്ടുകളായി ഉയർന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 2,000 രൂപയുടെ 8,798 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 കള്ളനോട്ടുകളാണ് കണ്ടെത്തിയത്.
2016 ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറെ ൻയായീകരണം കള്ളനോട്ട് തടയുക എന്നതായിരുന്നു. 2016 നവംബറിലാണ് 500, 1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത്. പുതിയ 500, 2000 രൂപ നോട്ടുകളും അവതരിപ്പിച്ചു. നോട്ട് അസാധുവാക്കൽ കാരണം ജനങ്ങൾ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് നേരിട്ടത്.

Related Articles

Back to top button