KeralaLatest

മത്സ്യമേഖലയെ ഇല്ലാതാക്കാന്‍ നീക്കം; ചെന്നിത്തല

“Manju”

കൊല്ലം: ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
ഇഎംസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

കമ്പനി വ്യവസായമന്ത്രിക്ക് നല്‍കിയ കത്തില്‍ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ന്യൂയോര്‍ക്കില്‍ വെച്ച്‌ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ കാര്യവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ഇഎംസിസി. ഇന്‍റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടത്. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി.

Related Articles

Back to top button